Home Blog Page 5

ഇൻസ്റ്റാഗ്രാം സ്റ്റോറി പോലെ ഇനി വാട്സാപ്പിലും സ്റ്റോറി ഇടാം; അടിപൊളി ഫീച്ചർ അപ്ഡേഷനുകൾ വരുന്നു

0
Spread the love

ഇൻസ്റ്റഗ്രാമിലെ പോലെ ഇനി വാട്സാപ്പിലും സ്റ്റോറിയിടാം. ഇടകാലത്ത് പതിവു പോലെ ആയിരുന്ന സ്റ്റാറ്റസ് ഭാ​ഗം പാട്ട് ആഡ് ചെയ്യാൻ ഓപ്ഷൻ നൽകിയിരുന്നു. ഇപ്പോഴിതാ ഇതിനോടൊപ്പം മറ്റ് നിരവധി ഫീച്ചേഴ്സ് കൂടി വന്നതായി അറിയിച്ചിരിക്കുകയാണ് വാട്സാപ്പ്

മാത്രമല്ല, ആറ് ചിത്രങ്ങൾ വരെ ചേര്‍ക്കാൻ ക‍ഴിയുന്ന ഫോട്ടോ കൊളാഷ് ഫീച്ചറും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ആഡിങ്ങ് ഫീച്ചറിന് പുറമെ, സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി കൂട്ടിച്ചേര്‍ക്കലുകളാണ് ഇനി ഉപയോക്താക്കളെ കാത്തിരിക്കുന്നത്

ലേഔട്ട്:

നിങ്ങൾക്ക് ഇപ്പോൾ ആറ് ഫോട്ടോകൾ വരെ ഒരു കൊളാഷിലേക്ക് സംയോജിപ്പിച്ച് പുതിയ എഡിറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഓരോ ഗ്രിഡും ക്രമീകരിക്കാനും തുടർന്ന് അത് ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനും കഴിയും.

ഫോട്ടോ സ്റ്റിക്കറുകൾ:

ഇപ്പോൾ നിങ്ങൾക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിന്റെ വലുപ്പം ക്രമീകരിക്കാനും കഴിയും. സ്റ്റാറ്റസിൽ ഒരു ഫോട്ടോയിലോ വീഡിയോയിലോ ഒരു സ്റ്റിക്കർ ചേർക്കാനും ഇതിനൊപ്പം സാധിക്കും.

ആഡ് യുവേഴ്‌സ്

ഇൻസ്റ്റാഗ്രാമിന്റെ ജനപ്രിയ ആഡ് യുവേഴ്‌സ് ടൂൾ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ലഭ്യമാണ്. ഒരു ട്രെൻഡ് ആരംഭിക്കാനോ സംഭാഷണത്തിൽ ചേരാനോ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് ഒരു ഫോട്ടോ പങ്കിടാൻ ഇത് നിങ്ങളെ അനുവദിക്കും. “ആഡ് യുവേഴ്‌സ്” സ്റ്റിക്കർ ഒരു ത്രെഡ് സൃഷ്ടിക്കും, അതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സ്റ്റാറ്റസ് അപ്‌ഡേറ്റും ട്രെൻഡ് സൃഷ്ടിച്ചയാൾക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും. സ്റ്റാറ്റസിനായുള്ള പുതിയ ടൂളുകൾ ഉടൻ പുറത്തിറങ്ങാൻ തുടങ്ങുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും, വരും മാസങ്ങളിൽ എല്ലാ ഉപയോക്താക്കള്‍ക്കും സ്റ്റാറ്റസിലെ ഈ അപ്ഡേഷനുകള്‍ ലഭിക്കുമെന്നാണ് വിവരം. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ കിട്ടിത്തുടങ്ങിയതായും ചില സൂചനകളുണ്ട്

പുതിയ വിദ്യാഭ്യാസകലണ്ടർ പുറത്തിറക്കി; ഹൈസ്കൂളിന് 6 അധിക ശനിയാഴ്ചയും അരമണിക്കൂർ ക്ലാസ് സമയവും കൂട്ടി

0
Spread the love

പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. സംസ്ഥാനത്തെ സർക്കാർ‌/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ്‌ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എൽപി ക്ലാസുകാർക്ക് ഇത്തവണ അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പുനൽകിയിരുന്നു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനാൽ, കോടതിയലക്ഷ്യനടപടി ഒഴിവാക്കാൻ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു

എന്നിട്ടും ഒരുവാക്ക് പോലും അവർ കിച്ചുവിനെ കുറിച്ച് അന്വേഷിച്ചില്ല; കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് രേണു

0
Spread the love

കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന ഭാര്യ രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യഭാര്യയും മൂത്ത മകൻ കിച്ചുവിന്റെ അമ്മയുമായ ആളെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

”സുധിചേട്ടന്റെ ആദ്യ ഭാര്യ മരിച്ചു പോയി. ആത്മഹത്യ ആയിരുന്നു. സുധിചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ച് അവര്‍ വേറെ ഒരാളോടൊപ്പം ഒളിച്ചോടി. അവരുടെ മരണവാര്‍ത്ത പറഞ്ഞപ്പോള്‍ പോലും കിച്ചുവിന് വിഷമം തോന്നിയില്ല. എനിക്ക് അവരോട് ദേഷ്യം ഒന്നുമില്ല. തന്നെ ഒരു തവണ ഫെയ്‌സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചിട്ട് പോലും കിച്ചുവിനെ കുറിച്ച് അവര്‍ ഒരുവാക്ക് പോലും അന്വേഷിച്ചില്ല. സുധിചേട്ടന്‍ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണ്. എനിക്ക് സുധിചേട്ടന്റെ ആദ്യ ഭാര്യയോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല. സുധിചേട്ടനെയും കിച്ചുവിനെയും ആദ്യം എനിക്ക് കിട്ടിയില്ലലോ എന്ന് തോന്നിയിട്ടുണ്ട്”

കൊവിഡ് ജാഗ്രത; കേരളത്തിൽ എല്‍എഫ് 7 വകഭേദം, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

0
Spread the love

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദര്‍. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

LF.7 കൊവിഡ് 19 വകഭേദത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇപ്പോഴും വളരെ കുറവാണ്. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്. എല്‍എഫ് 7-ന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പനി

2. തൊണ്ടവേദന

3. മൂക്കൊലിപ്പ്

4. തലവേദന

5. ചുമ

6. ശ്വാസതടസ്സം

7. അമിത ക്ഷീണം

8. പേശി വേദന

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്

തന്നെ ഇത്രയും നാള്‍ പറ്റിച്ചത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികൾ; സ്വന്തം നമ്പർ നല്‍കി പണം തട്ടി, ഗുരുതര ആരോപണം ഉന്നയിച്ച് ദിയ കൃഷ്ണ

0
Spread the love

മലയാളികള്‍ക്ക് ഏറെ പരിചിതമായ യുട്യൂബറാണ് ദിയ കൃഷ്ണ. യുട്യൂബർ എന്ന ടാഗ്‌ലൈനിന് പുറമെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയാണ് ഓസി. ഈ സ്ഥാപനത്തിലൂടെ ആഭരണങ്ങളും സാരികളുമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോറൂമിലേക്ക് മാറ്റിയിരുന്നത്. ഇപ്പോഴിതാ തനിക്ക് പറ്റിയ വലിയ ചതിയെ പറ്റി തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരങ്ങള്‍ പങ്കുവെച്ചത്

ഒബൈഓസി എന്ന തന്റെ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരികൾക്കെതിരെയാണ് ദിയ സാമ്പത്തിക തട്ടിപ്പ് ആരോപണം നടത്തി രംഗത്തെത്തിയിരിക്കുന്നത്. പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്നാണ് പരാതി. തന്റെ സ്ഥാപനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുകയായിരുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ദിയ പറഞ്ഞു

ഓ ബൈ ഓസി എന്ന തന്റെ ഓണ്‍ലൈന്‍ – ഓഫ്‌ലൈൻ സ്ഥാപനത്തിൽ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയ പറയുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ ഇവർ തട്ടിയെടുത്തിട്ടുണ്ട്. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ട്. സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ദിയ പറഞ്ഞു. കൂടാതെ ഗര്‍ഭിണി കൂടിയായ തന്നെ ഈ രീതിയില്‍ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചെന്നും. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആണ് അവര്‍ ഇത്രയും നാള്‍ പറ്റിച്ചത്. ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോലും അവര്‍ ഈ തട്ടിപ്പ് തുടര്‍ന്നു. ദിയ പറഞ്ഞു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത എന്നവണ്ണം മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പറ്റിക്കപെട്ട വിവരം പറഞ്ഞ് രംഗത്തെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ദിയ പങ്കുവെച്ചു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ അറിയിച്ചു

ആ നടന്റെ കയ്യിൽ സ്മാർട്ട്‌ ഫോൺ പോലുമില്ല; ബോളിവുഡിൽ നിന്നൊക്കെ വിളിച്ച് അദ്ദേഹത്തിന്റെ നമ്പർ ചോദിക്കും; തരില്ലെന്ന് പറയുമെന്ന് വിനയ് ഫോർട്ട്‌

0
Spread the love

തന്നെ തേടിവരുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിപ്പിക്കുന്ന തരത്തിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന നടനാണ് വിനയ് ഫോർട്ട്‌. ഋതു എന്ന സിനിമയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടൻ നായകനായും സഹനടനായും സമകാലിക സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത കലാകാരനായി മാറിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയ്ക്കും പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനമായ ഫഹദ് ഫാസിലുമൊന്നിച്ചുള്ള താരത്തിന്റെ സിനിമകളായ റോൾ മോഡൽസും മാലിക്കും ഒക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് വലിയ കയ്യടിയും പ്രേക്ഷകർ നൽകിയിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലുമായി വളരെ നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നും പലരും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് തന്നെ വിളിക്കാറുണ്ടെന്നും എന്നാൽ തന്നെ ഏറെ വിശ്വസിച്ചാണ് ഫഹദ് ഫാസിൽ അദ്ദേഹത്തിന്റെ പേർസണൽ നമ്പർ തനിക്ക് നൽകിയതെന്നും അതുകൊണ്ടുതന്നെ തരാൻ പറ്റില്ല എന്നാണ് പലരോടും പറയാറുള്ളതെന്നും വിനയ് പറയുന്നു.

വിനയ് ഫോർട്ടിന്റെ വാക്കുകൾ..

ഫഹദിന് സ്‍മാർട്ട് ഫോണില്ല, എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണൽ കാര്യമാണ്. പിന്നെ ഇപ്പോൾ ഫഹദിന്റെ പുറകെ ആളുകൾ നടക്കുന്ന സമയമാണ്. അദ്ദേഹം എവിടെയുണ്ടെന്ന് തപ്പി ആളുകൾ വരുന്നുണ്ട്. ഞാൻ ബോംബെ ഫിലിം സ്കൂളിലാണല്ലോ പഠിച്ചത്. അവിടുന്ന് ബോളിവുഡിൽ നിന്നൊക്കെ അദ്ദേഹത്തെ അന്വേഷിച്ച് എന്നെ വിളിക്കാറുണ്ട്.

ഫഹദിന്റെ നമ്പർ കിട്ടുമോ എന്ന് ചോദിച്ചാണ് വിളിക്കാറുള്ളത്. പിന്നെ അദ്ദേഹത്തെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ആ തരത്തിലാണ് ഫഹദ് ഫാസിൽ എന്ന നടൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ എന്നെ വിളിക്കുന്നവരോട് അദ്ദേഹത്തിന്റെ നമ്പർ ചോദിക്കരുതെന്ന് പറയാറുണ്ട്. എന്റെ കയ്യിൽ ഫഹദിന്റെ പേഴ്‌സണൽ നമ്പർ ഉണ്ട്. പക്ഷെ ഞാൻ അത് ആർക്കും കൊടുക്കില്ല. കാരണം അദ്ദേഹം എനിക്ക് അത് തന്നത് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ. അപ്പോൾ ഞാൻ അത് ആർക്കും ഷെയർ ചെയ്യാൻ പാടില്ലല്ലോ

പരിപാടിക്ക് പോയാൽ കിട്ടുക 300! ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്നത് ലക്ഷങ്ങൾ; മരിക്കാൻ പാലത്തിൽ കേറി നിന്നതാണ്, മനസ്സു തുറന്ന് സാജു നവോദയ

0
Spread the love

സ്വന്തം വീട് വിറ്റ് മറ്റൊരാൾക്ക് വീട് വെച്ച് നൽകുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇക്കാര്യം കേൾക്കുമ്പോൾ മലയാളികൾക്ക് ഏറ്റവും ആദ്യം ഓർമ്മ വരിക പ്രിയപ്പെട്ട കലാകാരനായ പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള സാജു നവോദയയെ ആണ്. സാജുവിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയിലും താഴ്ചയിലും തോളോട് തോൾ നിന്ന ആളാണ് ഭാര്യ രശ്മി. സാജുവിനെ പോലെ തന്നെ പ്രേക്ഷക പ്രിയങ്കരിയാണ് ഭാര്യ രശ്മിയും.

ഇപ്പോഴിതാ ചെറിയ പ്രായത്തിലാണ് വിവാഹം കഴിച്ചതെന്നും സിനിമയിലെത്തിയ തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നും പറയുകയാണ് നടൻ. താൻ വിവാഹിതനായിട്ടും വലിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. അന്ന് മിമിക്രി പരിപാടിക്ക് പോയാൽ കിട്ടുക 300 രൂപയായിരുന്നുവെന്നും അതിൽ യാത്രാ ചിലവും എടുക്കേണ്ട അവസ്ഥ ആയിരുന്നുവെന്നും ഈ ഘട്ടത്തിൽ ആയിരുന്നു ഭാര്യയ്ക്ക് ലക്ഷങ്ങൾ ആവശ്യമുള്ള ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതെന്നും നടൻ പറയുന്നു

നടന്റെ വാക്കുകൾ

ജീവിതത്തിൽ മോശം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നത് ഭാര്യയാണ്. സാമ്പത്തികപരമായി പണ്ടത്തെ അവസ്ഥ ഭയങ്കര മോശമായിരുന്നു. പണ്ട് മിമിക്രിക്ക് പോയാൽ കിട്ടുന്നത് 300 രൂപയാണ്. യാത്രയ്ക്കുളള പൈസയും അതിൽ നിന്നാണ് എടുക്കേണ്ടത്. ആ സമയത്തായിരുന്നു ഭാര്യയ്ക്ക് ഓപ്പറേഷനുകൾ നടന്നിരുന്നത്. ലക്ഷങ്ങളാണ് അതിന് ചെലവായത്. വേറെ വഴിയില്ലാതെ അന്ന് ഞാൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഒരു പാലത്തിന്റെ മുകളിൽ മരിക്കാൻ വരെ പോയി നിന്നു. എന്റെ അവസ്ഥ ഭാര്യയുടെ അമ്മയ്ക്ക് നന്നായി മനസിലാകുമായിരുന്നു. ഞാൻ മരിക്കാൻ പോയതാണെന്ന് അവർക്ക് അറിയാമായിരുന്നു. പൈസയൊക്കെ ശരിയാക്കാമെന്ന് സമാധാനിപ്പിച്ചത് ഭാര്യയുടെ അമ്മയാണ്.

അതൊക്കെ കഴിഞ്ഞ് പത്ത് വർഷത്തോളം കഴിഞ്ഞാണ് എല്ലാം ശരിയായത്. ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തോളം ജോലിക്കൊന്നും പോകാതെയാണ് ജീവിച്ചത്. അന്ന് കൂട്ടുകുടുംബമായിരുന്നു. മാറി താമസിച്ചപ്പോഴാണ് ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയത്. ഭാര്യയ്ക്ക് വീട്ടുകാർ കൊടുത്ത സ്വർണം മുഴുവനും പണയം വച്ച് നശിപ്പിച്ചു. അടുത്ത സലീംകുമാറാണ് ഇവനെന്നാണ് പല സുഹൃത്തുക്കളും പറഞ്ഞിരുന്നത്.

എന്തു ചെയ്തിട്ടും മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ? ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ..

0
Spread the love

തലമുടി കൊഴിച്ചിലാണോ പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. പോഷകങ്ങളുടെ അഭാവം മൂലവും മുടി കൊഴിയാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1 ഉലുവ

പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കും.

2. മത്തങ്ങാ വിത്തുകള്‍

സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

3. നെല്ലിക്ക

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

4. ചീര

വിറ്റാമിന്‍ എ, സി, സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.

5. മുട്ട

പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

6. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

7. മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

8. നട്സ്

ബയോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്.

തനിക്കെതിരെ ആസൂത്രിത സൈബർ ആക്രമണം; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയ മുൻ മാനേജർ വിപിൻ

0
Spread the love

മറ്റൊരു നായകന്റെ സിനിമയുടെ പോസിറ്റീവ് റിവ്യൂ പങ്കിട്ടതിന് നടൻ ഉണ്ണി മുകുന്ദൻ ആക്രമിച്ചു എന്ന് പോലീസിൽ പരാതി നൽകിയ സെലിബ്രിറ്റി മാനേജർ വിപിൻ കുമാറിനെതിരെ സൈബർ ആക്രമണം. ഈ വിഷയത്തിൽ താനും തന്റെ കുടുംബവും വളരെ മോശം സാഹചര്യത്തിലൂടെ കടന്നു പോകേണ്ട സാഹചര്യമെന്നു വിപിൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിൽ കഴിഞ്ഞ 18 വർഷമായി നിരവധി താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയി പ്രവർത്തിച്ചു പോരുകയാണ് വിപിൻ. എന്നാൽ, വിപിൻ കുമാറിനെ തന്റെ ഔദ്യോഗിക മാനേജർ ആയി നിയമിച്ചിരുന്നില്ല എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഭാഷ്യം

“വളരെ വർഷങ്ങളായി ഞാൻ നിരവധി താരങ്ങളുടെ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സൈബർ ആക്രമണം എന്ന പ്രശ്നം തുടങ്ങുന്ന കാലം മുതൽ താരങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയം കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുണ്ട്. കണ്ടും കേട്ടും എനിക്കിതു പുതിയ കാര്യമല്ലായിരിക്കാം. എന്നാൽ കുടുംബാംഗങ്ങളും സൈബർ ആക്രമണത്തിന്റെ ദുരനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുന്നത് വിഷമകരമാണ്. ചിലതെല്ലാം കരുതിക്കൂട്ടിയ ആക്രമണത്തിന്റെ ഛായയിലാണ്. ഏതാനും മാധ്യമങ്ങളിലൂടെയും, ചില യൂട്യൂബ് ചാനലുകളിലൂടെയും വ്യക്തിപരമായി ലക്ഷ്യമിട്ടുകൊണ്ട് എനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്,” എന്ന് വിപിൻ കുമാർ. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ രൂക്ഷമായ ആക്രമണം ദൃശ്യമാണ്

പോലീസിന്റെ കേസ് അന്വേഷണത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച വിപിൻ, അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ മറ്റു പ്രതികരണങ്ങളിലേക്കില്ല എന്ന നിലപാടിലാണ്.

ശെരിക്കും ബെൻസും കൂട്ടരും എത്ര നേടി? തുടരും സ്വന്തമാക്കിയ കളക്ഷൻ കണക്ക് ഇങ്ങനെ…

0
Spread the love

മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തിലെ തിയറ്റര്‍ ഷെയര്‍ 98 കോടി രൂപയാണ്

മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts