Spread the love

സോഷ്യൽ മീഡിയ സർവ്വ മേഖലകളിലും അരങ്ങുവാഴുന്ന ഈ കാലത്ത് തനിക്ക് ഫോണിനോട് വലിയ അടുപ്പം ഇല്ലെന്നു പറയുന്ന ആളുകൾ വളരെ വിരളവും മറ്റുള്ളവരിൽ അത്ഭുതമുണ്ടാക്കുന്നവരുമാണ്. അത്തരത്തിൽ ഒരാളാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ ആസിഫ് അലി.

ഒരുകാലത്ത് തുടരെ സിനിമാ പരാജയങ്ങളുടെ കൈയ്പ്പ് നടന് രുചിക്കേണ്ടി വന്നിരുന്നുവെങ്കിലും സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ സാരമായ അപകടത്തിനു ശേഷമുള്ള രണ്ടാം വരവിൽ താരം ജാഗ്രതയോടെ നീങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലെ ഏറ്റവും സാറ്റലൈറ്റ് വാല്യൂ ഉള്ള നടന്മാരിൽ ഒരാളായി താരം മാറുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് നടൻ ലാൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

ലാലിന്റെ വാക്കുകൾ

ഞാൻ രാത്രി കിടക്കുമ്പോൾ ഫോൺ സൈലന്റാക്കുന്ന ആളല്ല. കോൾ വന്നാൽ എടുത്ത് മറുപടി പറയുന്നയാളാണ്. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോൾ ഏറ്റവും അടുത്ത സുഹൃത്തിന് അത്യാവശ്യം വന്നിട്ടായിരിക്കും വിളിക്കുന്നത്.

മുമ്പ് ആസിഫിന് അങ്ങനത്തെയൊരു സ്വഭാവമുണ്ടായിരുന്നു. എന്ത് ചെയ്താലും ഫോൺ എടുക്കില്ല. നമ്മൾ വിളിച്ചാലും എടിക്കില്ല. സൈലന്റാക്കി വയ്ക്കും. ഒരിക്കൽ രാത്രി രണ്ടുമണിയായപ്പോൾ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഉമ്മയ്ക്ക് നല്ല സുഖമില്ല, ആശുപത്രിയിൽ കൊണ്ടുപോകണം, എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. ഞാൻ കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്തുകൊടുത്തു.

പിറ്റേന്ന് ഞാൻ കാലത്ത് വിളിച്ചു. എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതെ വന്നാൽ നിന്നെ വിളിച്ചാൽ എനിക്ക് കിട്ടില്ല, കാരണം നീ സൈലന്റാക്കി വച്ചേക്കുവായിരിക്കുമെന്ന് പറഞ്ഞു. ഇങ്ങനെ പരസ്പരം സഹായിക്കേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞു. അതിനുശേഷം അവന് മാറ്റം വന്നെന്ന് തോന്നുന്നു

Leave a Reply