Home Blog

‘മാജിക് മഷ്റൂം’ എന്നെ ആശുപത്രിയിൽ എത്തിച്ചു, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു’, ലെന

0
Spread the love

സൂപ്പര്‍താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടും എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായി പോലും അഭിനയിക്കാന്‍ സാധിക്കുന്ന നടിയാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് താരം. ഇപ്പോഴിതാ മാജിക് മഷ്റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ലെന. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു താനെന്നും ലെന പറഞ്ഞു.

‘വിവാഹം വേർപിരിഞ്ഞ ശേഷം എന്റെ കയ്യിൽ ഒന്നുമില്ല. മുൻ ഭർത്താവിന്റെ ശമ്പളത്തിൽ ആണ് അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നിൽ ജീവിതം ആദ്യം മുതൽ തുടങ്ങാണമായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്. മഷ്റൂം കഴിച്ച് ഞാൻ ചോദിച്ചത് എന്താണ് ദെെവമെന്ന് ചോദിച്ചു. അന്ന് ഞാൻ പരീക്ഷിച്ച ‘മാജിക് മഷ്റൂം’ പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.

എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.

ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു,’ ലെന പറഞ്ഞു.

മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ് പക്ഷേ തന്റെ ഇഷ്ട താരം ഈ യുവ നടി; വെളിപ്പെടുത്തി ഉർവശി

0
Spread the love

മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ യുവനടിമാരിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കിൽ ഉഗ്രൻ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാർട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാർട്ട് നായികയായി നിൽക്കാൻ നസ്രിയക്ക് പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്ലൂർ ഡെയ്സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാൻ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോൾ സിനിമയിൽ അങ്ങനെ സജീവമാകാതെ വന്നപ്പോൾ ചെറിയ വിഷമം തോന്നിയെന്ന് ഉർവശി പറയുന്നു.

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസ്പഷന് അതിഥിയായി ബേസിൽ ജോസഫ്; അല്ലു അർജുനുമായുള്ള ചിത്രം അപ്പോൾ സത്യമോ?

0
Spread the love

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹമാണ് തെലുങ്ക് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അത്തരമൊരു ചടങ്ങിൽ ടോളിവുഡിന് പുറത്തുനിന്നെത്തിയ ഒരതിഥി.

പ്രീ വെഡ്ഡിങ് റിസപ്ഷനാണ് ബേസിൽ എത്തിയത്. നവദമ്പതികൾക്കും അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം ബേസിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോ എടുത്തശേഷം അല്ലു അർജുനുമായി ബേസിൽ സ്നേഹാന്വേഷണം നടത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. നയനിക റെഡ്ഡിയാണ് അല്ലു സിരീഷിന്റെ പ്രതിശ്രുത വധു.

അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് ഒരു ചിത്രം ഒരുങ്ങുന്നുവെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗീതാ ആർട്‌സിന്റെ ബാനറിൽ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷന് ബേസിൽ എത്തിയതോടെ അല്ലു അർജുനും ബേസിലും ഒന്നിക്കുന്നുവെന്ന വാർത്ത ശരിയാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നു. കഴിഞ്ഞ ദിവസം ഇരുവർക്കും അല്ലു അർജുൻ ഹൈദരാബാദിൽ കോക്ടെയിൽ പാർട്ടി ഒരുക്കിയിരുന്നു.

ഓടിവന്ന് നോക്കിയപ്പോൾ വിചാരിച്ചത് തന്നെ നടക്കുന്നു! അന്നാ ജോലിക്കാരിയെ പറഞ്ഞു വിട്ടു, തുറന്നു പറഞ്ഞ് ഉർവശി

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം പങ്കുവച്ച ഉർവശിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. പ്രസവ ശേഷം താണ വിഷാദത്തിലായിരുന്നെവെന്നും കുഞ്ഞിനെ ജോലിക്കാരിയെ ഏൽപ്പിച്ചായിരുന്നു പോയിരുന്നതെന്നും ഒരു ദിവസം ഷൂട്ട് കഴിഞ്ഞ വന്നപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്നും ഉർവശി പറയുന്നു.

“ഡിപ്രഷനിലായിരുന്നു. എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ലായിരുന്നു. കുഞ്ഞിനെ വീട്ടില്‍ ജോലിക്കാരുടെ അടുത്ത് ആക്കിയിട്ടാണ് വരുന്നത്. അവര്‍ കുഞ്ഞിന് പാല് ഫ്രഷ് ആയിട്ടാണോ കൊടുക്കുന്നതെന്നൊക്കെയാണ് ചിന്ത. ഒരു ദിവസം ഷൂട്ടില്‍ നിന്നും അന്തം വിട്ട് ഞാന്‍ ഓടി വന്നു. പ്രസവത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു. ഓടി വന്നപ്പോള്‍ കാണുന്നത് ഞാന്‍ വിചാരിച്ചത് പോലെ നടക്കുന്നതാണ്. കുഞ്ഞിനെ സോഫയില്‍ കിടത്തി പാൽ കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്.” ഉർവശി പറയുന്നു.

“അന്ന് അഞ്ച് മണിക്കേ ഞാന്‍ വന്നു. നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് എങ്ങാണ്ട് കലക്കി വച്ചിരിക്കുന്നതാണ്. തൈര് പോലുള്ള പാല് കൊച്ച് തുപ്പുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ തന്നെ ഇറങ്ങിക്കോളാന്‍ പറഞ്ഞു. പിറ്റേന്ന് മുതല്‍ എനിക്ക് അങ്കലാപ്പാണ്. അതിനാല്‍ കഴിയുന്നതും കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. അപ്പച്ചിയാണ് കുഞ്ഞിനെ നോക്കിയത്. ഇടയ്ക്ക് അപ്പച്ചി നാട്ടില്‍ പോയി വരുന്ന ഗ്യാപ്പിലാണ് ഇതൊക്കെ നടക്കുന്നത്.

അതൊക്കെ വലിയ ഡിപ്രഷനും പ്രശ്‌നവുമാണ്. സ്‌കൂളില്‍ പോകുന്നത് വരെ മകനെ ഞാന്‍ കൊണ്ടു നടന്നാണ് നോക്കിയത്.” ഉർവശി കൂട്ടിച്ചേർത്തു.

വിജയ് സംഗീതയെ നിർബന്ധിച്ച് യുകെയിലേക്ക് അയക്കാന്‍ ശ്രമിച്ചു ?പോകില്ലെന്ന് വാശി പിടിച്ചതോടെ മാനസിക പീഡനം?

0
Spread the love

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സം​ഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.

വിജയ്‌‌യും ഈ നടിയും തമ്മിലുള്ള അടുപ്പം എല്ലാ അതിരുകളും ഭേദിച്ചെന്നും സംഗീത തന്റെ രണ്ടുമക്കൾക്കൊപ്പം വിദേശത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാ​റ്റിയെന്നുമായിരുന്നു മുൻപ് പുറത്തുവന്ന വിവരങ്ങൾ. ഈ ആരോപണങ്ങളിൽ വിജയ്‌യോ ഭാര്യയോ നടിയോ പ്രതികരിക്കാത്തതിനാൽ സിനിമാലോകത്ത് അപ്പോൾ വലിയ ചർച്ചകളൊന്നും ഉണ്ടായില്ല.എന്നാൽ സംഗീത വിവാഹമോചനത്തിനുള്ള അപേക്ഷ ഫയൽ ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയാകുകയാണ്. താനും വിജയ്‌യും കഴിഞ്ഞ അഞ്ച് വർഷമായി അകന്നാണ് കഴിയുന്നതെന്നും ഉടനടി വിവാഹമോചനം വേണമെന്നുമാണ് സംഗീത ഹർജിയിൽ പറയുന്നത്.

ശ്രീലങ്കൻ വംശജരാണ് സംഗീതയുടെ മാതാപിതാക്കളെങ്കിലും അവർ ജനിച്ചതും വളർന്നതും യുകെയിലാണ്. പിതാവിന്റെ ശതകോടികൾ വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയാണ് സംഗീത. 48കാരിയുടെ പേരിൽ 400 കോടിയുടെ ബിസിനസുണ്ടെന്നും പറയുന്നു.ആരോപണം നേരിടുന്ന നടിയും വിജയ്‌യും തമ്മില്‍ വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പോലും ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്. അന്ന് യാതൊരു തരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നില്ല. എന്നാല്‍ കുറച്ചുകാലം മുന്‍പ് ഇരുവരും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം മാനസികമായി ഏറെ അടുത്തെന്നും 40 പിന്നിട്ടിട്ടും വിവാഹിതയാകാത്ത നടിക്ക് വിജയ്‌യോടും വിജയ്ക്ക് നടിയോടും ഇഷ്ടം കൂടിയിട്ടുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു.

വിജയ് സംഗീതയെ നിര്‍ബന്ധമായി യുകെയിലേക്ക് അയക്കാന്‍ ശ്രമിച്ചെന്നും പോകില്ലെന്ന് വാശി പിടിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വിമർശകർ പറയുന്നുണ്ട്. ഇതിനുപിന്നാലെ വിജയ് നടിയുമായി വിദേശയാത്രകള്‍ ചെയ്യുകയും നടി തന്നെ ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. സ്വന്തം വീട്ടിൽ നിന്നുള്ള ചിത്രങ്ങൾവരെ നടി പങ്കുവച്ചതോടെ സംഗീതയുടെ ഹൃദയം തകരുകയായിരുന്നുവെന്നും വിമർശകർ ആരോപിക്കുന്നുണ്ട്.

‘എല്ലാം കാലം തെളിയിക്കും, അപ്പൻ ഉണ്ടെടാ കൂടെ’!! കഞ്ചാവുമായി പിടിയിലായ മകനെ പിന്തുണച്ച് ടിനി ടോം

0
Spread the love

കഞ്ചാവ് കൈവശംവെച്ച കേസിൽ അറസ്റ്റിലായ മകൻ ആദം ഷീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടിനി ടോം. ഫെയ്സ്ബുക് കുറിപ്പിലാണ് മകന് പിന്തുണയര്‍പ്പിച്ച് ടിനി രംഗത്തുവന്നത്. എംജി സര്‍വകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചാണ് കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.

‘മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴും എന്റെ ഹീറോയാണ്. സങ്കീർത്തനം 91: അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’, ടിനി കുറിച്ചു.

ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം. ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു.

വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും പക്ഷേ നടിക്ക് ബന്ധം ആ നടനോട്! അവർ അമിതാഭ് ബച്ചനും രേഖയും പോലെ

0
Spread the love

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സം​ഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.

കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ വിജയും തൃഷയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ വിവാഹ മോചന ഹർജിയിലെ മറ്റൊരു നടി പരാമർശം കൂടയായപ്പോൾ തൃഷയ്‌ക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.

അതേസമയം പലരും കരുതുന്നത് പോലെ തൃഷ വിജയ്യുമായി ബന്ധത്തിൽ അല്ലെന്നും വിജയ്ക്കാണ് തൃഷയോട് ഇഷ്ടമെന്നും എന്നാൽ നടി തമി‌ഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കടുത്ത പ്രണയത്തിലാണെന്നും പറയുകയാണ് ഗായിക സുചിത്ര. ‘വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും. പക്ഷേ തൃഷയ്ക്ക് വിജയോട് പ്രണയമില്ല. തൃഷയ്ക്ക് ഇഷ്ടം ഉദയനിധി സ്റ്റാലിനെയാണ്. തൃഷയ്ക്ക് ധനുഷിനെയാണ് ഇഷ്ടമെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ തൃഷയുടെ ട്രൂ ലൗ ഉദയനിധിയാണ്. സ്റ്റാലിന്റെ മരുമകൾ ആവേണ്ടതായിരുന്നു. ഉദയനിധിയും തൃഷയും അമിതാഭ് ബച്ചനും രേഖയും പോലെയാണ്.തൃഷ ആരെയും വിവാഹം കഴിക്കില്ല. വിവാഹത്തിനും അപ്പുറമാണ് അവരുടെ പ്രണയം. വരുൺ മണിയനുമായി വിവാഹം വരെ തൃഷ എത്തിയിട്ട് അത് നിന്നില്ലേ?. അത് നിർത്തിച്ചത് ഉദയനിധി സ്റ്റാലിനാണ്. ധനുഷിനെ കൊണ്ടും വിജയെ കൊണ്ടും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ഉദയനിധിയ്ക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയും’- സുചിത്ര പറഞ്ഞു.

പണിതെടുത്തത് 10 മാസത്തോളം സമയമെടുത്ത് സൂക്ഷ്മമായി; വില ഇത്രയും കോടികളോ!? രശ്മികയും വിജയ്‌യും ധരിച്ച ആഭരണങ്ങളെ കുറിച്ചറിയാം..

0
Spread the love

തെന്നിന്ത്യ ആഘോഷിച്ച താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വളരെ രാജകീയമായി തന്നെയാണ് നടന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് ധരിച്ച ആഭരങ്ങളുടെ വിലയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ഏകദേശം മൂന്നു കിലോഗ്രാം ഭാരമുള്ള ആഭരണങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ കോകാപേട്ടിലുള്ള പ്രശസ്തമായ ശ്രീ ജ്വല്ലേഴ്സാണ് ഈ അപൂർവ ആഭരണശേഖരം രൂപകൽപ്പന ചെയ്തത്. എൻ.ഡി.ടി.വി റിപ്പോർട്ട് പ്രകാരം ഏകദേശം പത്തു മാസത്തോളം സമയമെടുത്താണ് അതിസൂക്ഷ്മമായ കൊത്തുപണികളോടു കൂടിയ ഈ ആഭരണങ്ങൾ നിർമ്മിച്ചെടുത്തത്. നാല് കോടി മുതല്‍ ഏഴ് കോടി വരെയാണ് ആഭരണത്തിന് ചെലവായ തുക എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്.

സാധാരണ വിവാഹങ്ങളിൽ വധുവിനാണ് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകാറുള്ളതെങ്കിലും, ഇവിടെ വിജയ് ദേവരകൊണ്ടയുടെ വേഷവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷെ രശ്‌മികയെക്കാൾ ആരാധകർ കണ്ണുവെച്ചത് വിജയ് ദേവരകൊണ്ടയുടെ കോസ്റ്റ്യുമിൽ ആകാം. സ്ത്രീകള്‍ക്ക് മാത്രമേ കല്യാണത്തിന് ആഭരണം വേണ്ടൂ എന്ന ധാരണ തിരുത്തിച്ചതായിരുന്നു വിജയ് ദേവരകൊണ്ടയുടെ ആഭരണങ്ങളും വസ്ത്രയും.

ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡ് ഈ താരജോഡികൾ തിരുത്തിയിട്ടുണ്ട്. ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് രശ്മികയുടെ വിവാഹ പോസ്റ്റ് മറികടന്നത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകൾ ഈ ചിത്രങ്ങൾക്ക് ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും താരവിവാഹചിത്രങ്ങൾ മാറി.

വിജയ്‌യെ സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്‌ത്‌ മകൻ ?

0
Spread the love

വിജയ്-സം​ഗീത വിവാഹമോചന വാർത്തയാണ് ഇപ്പോൾ സിനിമാ മേഖലയിലേയും തമിഴ്നാട് രാഷ്ട്രീയത്തിലേയും പ്രധാന ചർച്ച വിഷയം. വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യുടെ മകനായ സഞ്ജയ് ജെയ്സൺ സോഷ്യൽ മീഡിയയിൽ അച്ഛനെ അൺഫോളോ ചെയ്തിരിക്കുകയാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ട വിജയ്-സംഗീത ദാമ്പത്യത്തില്‍ 25 ഉം 20 ഉം വയസ്സ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്‌യും

വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് വാർത്തകള‍ിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന കൂട്ടത്തിലാണ്. സഞ്ജയ് സിനിമാ സംവിധയകനായി അരങ്ങേറാൻ ഒരുങ്ങുകയാണ്. ലൈക പ്രൊഡക്ഷന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജെയ്സൺ സഞ്ജയ് ആണ്. ഇതിനിടയിലാണ് വിജയിയും സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നത്. തമിഴിലെ ഏറ്റവും ശക്തമായ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഇവരുടെ 26 വര്‍ഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിജയ് ഇതുവരെ വിവാഹ മോചനത്തിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വിജയ്–സംഗീത ദമ്പതികള്‍ കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മുതല്‍ വിജയിക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിജയ് അത് തുടര്‍ന്നു എന്നുമാണ് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. വിവാഹജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകരുകയും കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് സംഗീത വിശേഷിപ്പിച്ചത്.

‘സിനിമ അവസാന മിനുക്കുപണികളിൽ; ലോകത്തെ കാണിക്കാൻ സാധിച്ചില്ല, അവൻ മടങ്ങി;’ നോവായി നിതീഷ്

0
Spread the love

കഴിഞ്ഞദിവസം അന്തരിച്ച യുവസംവിധായകൻ നിതീഷ് സുധ (32)യെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ ഇർഷാദ് അലി. ആദ്യചിത്രത്തിന്റെ ജോലികൾ അവസാനത്തോട് അടുക്കുമ്പോഴായിരുന്നു നിതീഷിന്റെ അകാലവിയോഗം. പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിതീഷ് പിന്നീട് മരിക്കുകയായിരുന്നു.

നിതീഷ് സംവിധാനംചെയ്ത ‘പിടിവാശി’ എന്ന ഹ്രസ്വചിത്രത്തിൽ ഇർഷാദ് അലി പ്രധാനവേഷംചെയ്തിരുന്നു. ‘മലയാളി മെമ്മോറിയൽ’ എന്ന ചിത്രത്തിന്റെ അവസാനവട്ട ജോലികൾ ബാക്കിനിൽക്കെയാണ് മരണം. കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങി ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. വ്യക്തിപരമായ നഷ്ടത്തേക്കാൾ തന്നെ നോവിക്കുന്നത് നിതീഷ് ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെപോയെ സിനിമകളുമാണെന്ന് ഇർഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇർഷാദ് അലിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

അവൻ പോയി…

എനിക്കവൻ ആരായിരുന്നു?

അവന് ഞാൻ ആരായിരുന്നു?

ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ല…

സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന,

ധാരാളം എഴുതുന്ന,

ധാരാളം വായിക്കുന്ന,

നേട്ടങ്ങൾക്ക് വേണ്ടി തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാതിരുന്ന

ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നിൽ അങ്ങ് ഇല്ലാതായി പോയത്…

സിനിമകളിൽ സജീവമായതിന് ശേഷം ഞാൻ ഷോർട്ട് ഫിലിമുകൾ ഒന്നും ചെയ്തിരുന്നില്ല…

ഒരു ദിവസം കോട്ടക്കലിൽ നിന്ന് അവന്റെ വിളി വരുന്നു…

‘ഇക്കാ… എന്റെ പേര് നിതീഷ്. എനിക്കൊരു ഷോർട് ഫിലിം ചെയ്യണം… ഇക്കയാണ് അതിൽ അഭിനയിക്കുന്നത്….’

സ്വന്തം സ്‌ക്രിപ്റ്റിൽ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി.

ഞാൻ ആ പ്രൊജക്റ്റിൽ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!

അവൻ സ്‌ക്രിപ്റ്റ് അയച്ചു.

വായിച്ചപ്പോൾ ഇത് ചെയ്യാൻ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകൾ ഉണ്ടെന്ന് മനസ്സിൽ തോന്നിയെങ്കിലും

അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു.

അത്രമേൽ ആ തിരക്കഥ എന്നെ ആകർഷിച്ചിരുന്നു.

അങ്ങനെയാണ് ‘പിടിവാശി’ എന്ന ഷോർട്ട് ഫിലിം ഉണ്ടാകുന്നത്.

നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.

അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേർത്തു നിർത്തി അവൻ ആ ഷോർട്ട് ഫിലിം പൂർത്തിയാക്കി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല.

ആ വർക്കിൽ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്.

പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് ‘മലയാളി മെമ്മോറിയലി’ന്റെ കഥ പറയുന്നത്.

സോനുവും

അസ്ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്‌നത്തിലേക്കു വേഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു.

സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്…

പക്ഷേ,

അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ

ഒന്നും അവനു സാധിച്ചില്ല…

അതിനു മുൻപേ അവൻ മടങ്ങി…

തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, എന്നെ നോവിക്കുന്നത്,

അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്.

അവൻ ചെയ്തു വെച്ച സിനിമകൾ എങ്കിലും ലോകം കാണണം…

അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂ!

32 വർഷത്തെ ജീവിതത്തിനിടയിൽ

അവനുള്ളിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്‌നമാണ് അവന്റെ സിനിമ.

ആ തിരികെടാതെ കാക്കണം…

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts