Spread the love

ചെന്നൈ: തമിഴ്നാട്ടിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ അടച്ചതായി സർക്കാർ അറിയിച്ചു. അടച്ചുപൂട്ടിയ കടകളുടെ മേഖല തിരിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മധുര മേഖലയിൽ 290 മദ്യശാലകളാണ് പൂട്ടിയത്. കോയമ്പത്തൂർ മേഖലയിൽ 179 കടകളും ചെന്നൈ മേഖലയിൽ 82 കടകളും പ്രവർത്തനം നിർത്തി.ആരാധനാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടയ്ക്കാനാണ് സർക്കാർ ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും പ്രധാന ചർച്ചാവിഷയമായിരുന്നു. മദ്യവിൽപന നിയന്ത്രിക്കുന്നതിനും പൊതുസ്ഥലങ്ങളുടെ സമീപത്തുള്ള മദ്യശാലകൾ നീക്കുന്നതിനും സർക്കാർ മുൻഗണന നൽകിയതായി അധികൃതർ വ്യക്തമാക്കി.തമിഴ്നാട്ടിൽ നിലവിൽ 4,765 ടാസ്മാക് മദ്യവിൽപനശാലകളാണ് ഉള്ളത്. ഇതിൽ 717 കടകൾ അടച്ചത് മദ്യവിൽപന ശൃംഖലയിൽ ശ്രദ്ധേയമായ കുറവായി വിലയിരുത്തപ്പെടുന്നു.

Leave a Reply