Spread the love

ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പുകളുടെ വിൽപ്പനയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.1945ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് നടപടി. ജനസംഖ്യ കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ ലൈസൻസില്ലാതെ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചിരുന്ന ഇളവും സർക്കാർ പിൻവലിച്ചു. ഇതോടെ സിറപ്പുകൾ ഇനി കർശന നിയന്ത്രണങ്ങൾക്ക് വിധേയമാകും.വ്യാജ കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിറപ്പുകളുടെ ഉത്പാദനം, വിതരണം, വിൽപ്പന എന്നിവയിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്.സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും വ്യാജ മരുന്നുകളുടെ വ്യാപനം തടയുകയും ചെയ്യുന്നതാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply