Spread the love

തൈക്കാട് ശാന്തികാവടം ശ്മശാനത്തിൽ പുതിയ ഗ്യാസ് ചൂളകൾ ഉദ്ഘാടനം ചെയ്തതിൻറെ പേരിൽ കുറച്ച് ദിവസങ്ങളായി തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രൻ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. കേരളത്തിലെ കൊറോണ നിരക്ക് കൂടുന്നതിനാലും ആരും മരിച്ചുകഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലെ പോലെ തെരുവിൽ കിടക്കേണ്ടിവരരുത് എന്ന് വിചാരികുന്നതിനാലും ആണ് ഇങ്ങനെയൊരു പ്രതിരോധ സംവിധാനംമുൻകൂട്ടി തയ്യാറാക്കിയത് എന്ന് ആര്യ പറയുന്നൂ ..

മേയറെ പ്രശംസിച്ച് അഷ്റഫ് കൊളമ്പലം എഴുതിയ കുറിപ്പ് വായിക്കാം:
അഞ്ചുദിവസം മുമ്പ് ഇടതുപക്ഷ, പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷമായ സൈബർ ബൂമറിങ്ങിന് വിധേയമായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ..!

ഇന്ന് കാലത്ത് മുതൽ ഞാൻ ടിവിയിൽ
കാണുന്ന ബ്രേക്കിങ് ഇങ്ങനെയായിരുന്നു..

തിരുവനന്തപുരം ശാന്തികവാടത്തിൽ
സംസ്കാരം നടത്താൻ ബുക്കിംഗ്,
ഇപ്പോഴറിഞ്ഞത് രണ്ടുദിവസത്തേക്ക്
പരിപൂർണ തിരക്കിലേക്ക് ശ്മശാനം പോകുന്നു,

മറനെല്ലൂരിൽ സംസ്കാരത്തിനായി
ബന്ധുക്കളുടെ തിരക്ക് അനുഭവപ്പെടുന്നു..!

എന്ത് തന്നെയായാലും നമ്മളാരും ഓർമിക്കാനോ,കേൾക്കാനോ ഇഷ്ട്ടപ്പെടാത്ത
വാർത്തകളും കാഴ്ചകളും തന്നെയാണിതൊക്കെ..

അതിന് മുമ്പ് തന്നെ നാം
രാജ്യത്തലസ്ഥാനത്ത് മറാത്തയുടെ
തീരങ്ങളിൽ മനുഷ്യ മാസംങ്ങൾ
പച്ചക്ക് കൂട്ടമായി കാത്തിയമരുന്ന
കാഴ്ചകളിൽ വിറങ്ങലിച്ചു നിന്നവരാണ്…

” ഗ്യാസ് ശ്മശാനം ഇന്നലെ
മുതൽ പ്രവർത്തനം ആരംഭിച്ചു “

കോവിഡ് ഏതെല്ലാം വിധത്തിൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ വാക്കുകളായിരുന്നു,
അന്ന് ഉറഞ്ഞു തുള്ളിയവർ ഒക്കെ
ഈ കാഴ്ചകൾ കാണണം…

ഒരു മനുഷ്യന്റെ അവസാന യാത്രയ്ക്ക്
മാന്യമായ അവസരം ഒരുക്കി കൊടുക്കണം
എന്ന് ചിന്തിച്ചതിന്റെയും അക്കാര്യം തുറന്ന് പറഞ്ഞതിന്റെയും പേരിൽ ആക്രമിക്കപ്പെട്ട
ആ യുവ മേയർ എത്ര മാത്രം ശരിയായിരുന്നു
എന്ന് കാലം തെളിയിക്കുന്നു…

മനുഷ്യർ ബാക്കിയാകുന്ന നല്ല
നാളെക്കായി നമുക്കെല്ലാം ജാഗ്രതയോടെ
ഈ കെട്ടകാലത്തിന്റെ വറുതികളിൽ., അതിജീവനത്തിന്റെ മാർഗ്ഗളിൽ ഇതെല്ലാം
കണ്ടില്ലെന്ന് വെക്കാനുമാകില്ല സുഹൃത്തേ..

ആര്യാ രാജേന്ദ്രൻ,നിങ്ങളായിരുന്നു ശരി !

Leave a Reply