Spread the love

കാലടി : ഒരേ ദിവസം 3 പേരുടെ മാല പൊട്ടിച്ച കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. മഹാരാഷ്ട്ര സ്വദേശി അമുൽ ബാലസാഹേബ് ഷിൻഡേ (30) ആണ് പ്രതി. പെരുമ്പാവൂർ മജിസ്ട്രേട്ട് സ്മിത സൂസൻ മാത്യുവാണ് ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത കേസാണിത്. കാഞ്ഞൂർ, ശ്രീമൂലനഗരം, വെള്ളാരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു മോഷണം.

മോഷണത്തെ തുടർന്നു കടന്നു കളഞ്ഞ പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ ടി.ബി.ബിബിൻ, ടി.ആർ.പോളി, സീനിയർ സിവിൽ‍ പൊലീസ് ഓഫിസർ മനോജ്കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Reply