Spread the love
700 ദിവസങ്ങൾക്ക് ശേഷം സൗദിയിൽ ജനങ്ങൾ നിയന്ത്രണങ്ങളില്ലാതെ കട കമ്പോളങ്ങളിലേക്ക്

കൊറോണ മഹാ മാരിയെത്തുടർന്ന് മാസ്കും ഇമ്യൂൺ സ്റ്റാറ്റസും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൂർണ്ണമായും നീക്കിയ ആശ്വാസത്തിലാണ് സൗദിയിലെ ജനങ്ങൾ.

നേരത്തെ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ നിയന്ത്രണം തുടർന്നിരുന്നു.

പുതിയ തീരുമാനപ്രകാരം ഇപ്പോൾ അടച്ചിട്ട സ്ഥലങ്ങളിലും എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. അതിൽ എല്ലാ വിധ ആക്റ്റിവിറ്റികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.

അതോടൊപ്പം പൊതു ഗതാഗത സംവിധാനങ്ങളുപയോഗപ്പെടുത്താനും തവക്കൽനായോ ഇമ്യൂൺ സ്റ്റാറ്റസോ ആവശ്യമില്ല എന്നതും പൊതു ജനങ്ങൾക്ക് വലിയ ആശ്വാസം പകരും.

അതേ സമയം ഇപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലേക്ക് നയിച്ച മൂന്ന് കാരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങൾക്കായുള്ള മുൻ ഗണനയും, വാക്സിനേഷൻ കാംബയിനിന്റെ വിജയവും, പ്രതിരോധ നടപടികളുമായുള്ള സ്വദേശികളുടെയും വിദേശികളുടെയും സഹകരണവുമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലേക്ക് നയിച്ചത് എന്നാണ് മന്ത്രാലയം അറിയിച്ചത്.

Leave a Reply