നടൻ സിദ്ദിഖിനെതിരായ നടിയുടെ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന സംഘം തന്റെ വീട് രണ്ട് തവണ പരിശോധിച്ചുവെന്നും പിതാവ് സിദ്ദിഖ് എവിടെയാണെന്ന് വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മകൻ ഷഹീൻ സിദ്ദിഖ്. അന്വേഷണസംഘം തന്നോട് മോശമായി പെരുമാറിയിട്ടില്ല, എന്നാൽ ഈ ഭീഷണി ന്യായീകരിക്കാൻ പറ്റിയെന്നും ഷഹീൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഇന്നലെ പ്രത്യേക അന്വേഷണ സംഘം എന്റെ വീട്ടില്‍ വന്നിരുന്നു. രണ്ടാം തവണയാണ് അവര്‍ വരുന്നത്. വീട് മുഴുവന്‍ പരിശോധിച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഞാന്‍ ഡല്‍ഹിയില്‍ പോകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് എന്റെ സുഹൃത്ത് നദീറിനെയും പോളിനെയും അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് എസ്‌ഐടി സംഘം കൊണ്ടുപോയത്. ഈ വിവരം 11.30നാണ് ഞാനറിയുന്നത്. ഇത് അറിഞ്ഞതിന് പിന്നാലെ ഞാന്‍ അവരുടെ വീട്ടില്‍ അറിയിക്കുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുയും ചെയ്തു. അവര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് നടന്നതായുള്ള ഒരു വിവരവുമില്ല. രണ്ട് മണിക്ക് എനിക്ക് നദീറിന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നു. എന്റെ പിതാവ് എവിടെയാണെന്ന വിവരം എസ്‌ഐടിക്ക് നല്‍കിയില്ലെങ്കില്‍ നദീറിനെയും പോളിനെയും അറസ്റ്റ് ചെയ്യുമെന്ന് നദീര്‍ പറഞ്ഞു,’ ഷഹീന്‍ പറഞ്ഞു.
അതേസമയം തന്റെ പിതാവിനെ കുറിച്ച് പുറത്തുവരുന്ന പല വിവരങ്ങളും തെറ്റാണെന്നും തനിക്ക് ഇതൊക്കെ തമാശയായിട്ടാണ് തോന്നുന്നതെന്നും മഹൻ മകൻ ഷഹീൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളത് എന്ന് തനിക്കറിയില്ലെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇല്ലെന്നും മകൻ കൂട്ടിച്ചേർത്തു.