Spread the love
തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

വലിയതുറയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാമ്പായ വലിയതുറ ഗോഡൗണിൽ മറ്റ് കുടുംബങ്ങൾക്കൊപ്പമാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. പൂന്തുറ സ്വദേശിയുമായി നാലു വർഷം മുൻപ് വിവാഹിതയായ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് അകന്നു കഴിയുകയായിരുന്നു. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാൻ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്. മൃതദേഹം ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയിൽ സൂക്ഷിച്ചു. ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു

Leave a Reply