Spread the love

ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു സിനിമാ ചിത്രീകരണത്തിനിടെയുള്ള സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജിന്റെ മരണം. പാ രഞ്ജിത്ത്-ആര്യ സിനിമയിലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. പിന്നാലെ കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളും മുഖ്യധാരാ മാധ്യമങ്ങളടക്കം ചർച്ചയ്‌ക്കെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റണ്ട് രാജുവിന്റെ മരണവാർത്തയറിഞ്ഞ് ആരൊക്കെ പ്രതികരിച്ചുവെന്നും ആരൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണച്ചുവെന്നും തുറന്നു പറയുകയാണ് സുഹൃത്തും സ്റ്റണ്ട് മാസ്റ്ററുമായ സിൽവ.

‘മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്,’ സിൽവ പറഞ്ഞു.

അതേസമയം പിന്നാലെ ബോളിവുഡിൽ അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയത് വലിയ വാർത്തയായിരുന്നു.

Leave a Reply