മികച്ച വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സുധീർ സുകുമാരൻ. ബോഡിബിൽഡർ കൂടിയായ സുധീർ ഒരു ക്യാൻസർ അതിജീവിതനാണെന്ന് ഒരുപക്ഷേ പലർക്കും അറിയില്ലായിരുന്നു. ഈയടുത്ത് ഒരു ക്യാൻസർ ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാതെ തന്നെ അർബുദത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് താര പ്രകടിപ്പിച്ച സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തനിക്ക് ക്യാൻസർ വരാനുള്ള കാരണത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു എന്നും ഇത് ഒടുവിൽ ചെന്നെത്തിയത് അൽഫാമിൽ ആണെന്നും ആണ് താരം പറഞ്ഞത്. അതിൽ തന്നെ അൽഫാമിന്റെ കരിഞ്ഞ ഭാഗമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും അതുകൊണ്ടുതന്നെ പലപ്പോഴും ഇത് തുടരെ വാങ്ങി കഴിക്കുന്ന കൂട്ടത്തിൽ ആയിരുന്നു താൻ എന്നും സുധീർ പറയുന്നു. ആ സമയം പച്ചക്കറിയൊന്നും കഴിക്കാറുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
താരത്തിന് മലാശയ കാൻസറാണ് പിടിപെട്ടത്. രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് കരുതി കൂടുതൽ പരിഗണന നൽകിയില്ല. പിന്നീട് നടൻ മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയെങ്കിലും തമാശയെന്ന് പറഞ്ഞ്, കാര്യമാക്കിയില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കാര്യങ്ങൾ വഷളായത്. ഷൂട്ടിംഗിനിടെ രക്തസ്രാവമുണ്ടായി, പിന്നീട് ഇത് ഗുരുതരമായി. ഡോക്ടറുടെ നിർദേശത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനായപ്പോഴാണ് കാൻസർ കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിന് പിന്നാലെ വീണ്ടും ഷൂട്ടിംഗിലേക്ക്. ആക്ഷൻ സീനിനിടെ പലതവണ തുന്നലിൽ നിന്ന് രക്തം വാർന്നുവെന്നും അദ്ദേഹം പറഞ്ഞു.