ശരീരത്തിൽ അണിഞ്ഞും വയറിലും കാലിലും കെട്ടിവച്ചും അത് സാഹസികമായി 14 കിലോയിൽ അധികം സ്വർണ്ണം നടി രന്യ ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കടത്തവേ പിടിക്കപ്പെട്ടു എന്ന വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. 15 ദിവസത്തിനിടെ 4 തവണ ദുബായ് യാത്ര നടത്തിയതും ആഡംബര ജീവിതവുമൊക്കെ താരത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നു. ഇപ്പോഴിതാ തന്നെ കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി. ആർക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വർണം കൊണ്ട് വന്നത് എന്നതിൽ ഡിആർഐക്ക് നിർണായക സൂചനകൾ ലഭിച്ചെന്നാണ് വിവരം. അതേസമയം തന്നെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചതാണെന്ന താരത്തിന്റെ ആരോപണവും പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.
15 അതേസമയം ഇത്തരത്തിൽ ഓരോ തവണയും വിമാനത്താവളത്തിൽ എത്തുമ്പോൾ, രന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കുമായിരുന്നു എന്നും വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ രന്യയുടെ മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ രന്യ സംസാരിച്ച നമ്പറുകൾ അടക്കം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സമാനമായ സ്വർണക്കടത്ത് കേസുകൾ ഒന്നിച്ചു വെച്ചും പരിശോധിക്കുന്നുണ്ട്. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്ന് ഡിആർഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്‍ച ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വർണവുമായി ഡിആർഐ പിടികൂടിയത്. തുടർന്ന് ബംഗളുരു ലവല്ലെ റോഡിൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകൾ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.