Spread the love

ഇന്ത്യൻ സിനിമകളുടെ ദൃശ്യഭംഗിയിൽ ഹൈദരാബാദിലുള്ള റാമോജി ഫിലിം സിറ്റിയുടെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. പല സിനിമകളും പൂർണമായും ഭാഗികമായും പാട്ട് സീനുകൾ പൂർത്തീകരിക്കാനുമൊക്കെയായി വർഷങ്ങളായി ഫിലിം സിറ്റിയെ ആശ്രയിക്കാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥലത്ത് ചില നെഗറ്റീവ് എനർജികളുടെ പ്രസൻസ് ഉണ്ടെന്ന രീതിയിലുള്ള വാർത്തകൾ പണ്ടുമുതൽക്കേ വന്നിരുന്നു. സമ്മാനമായി തങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് പ്രമുഖ അഭിനേതാക്കളും സംവിധായകരും പലതവണ പറഞ്ഞിട്ടുമുണ്ട്.

മുൻപ് തപ്‌സി പന്നു, ചലച്ചിത്രകാരൻ രവി ബാബു, രാഷി ഖന്ന, സംവിധായകൻ സുന്ദർ സി തുടങ്ങിയവർ ഈ സ്ഥലത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി നടി കജോളാണ് ഫിലിം സിറ്റി യെ കുറിച്ചുള്ള തന്റെ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണ രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്.

നടിയുടെ വാക്കുകൾ:

“എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു

പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുവന്നത്. ചിലർ കജോളിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റിയെ ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായി കാജോൾ വിശേഷിപ്പിക്കുന്നതിന് കാരണം ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടതിലുള്ള അസൂയയും കുശുമ്പുമാണെന്നാണ് ഒരാൾ പ്രതികരിച്ചത്. രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണ് കജോളിന്റെ പ്രസ്താവനയെന്നും പ്രതികരണം വന്നു.രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കാജോൾ.

Leave a Reply