Spread the love

സിനിമ രംഗത്ത് നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറയുകയാണ് നടി സ്വാസിക. വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞത്. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ട്. ഇതെ തുടര്‍ന്ന് തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ അവയൊക്കെ തള്ളി കളയാന്‍ കഴിഞ്ഞു എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍ ഇങ്ങനെ; സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാന്‍ സീരിയലില്‍ നിന്ന് വന്നതാണെന്ന വേര്‍തിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല.

താരങ്ങള്‍ക്കെതിരെയുളള സൈബര്‍ ബുള്ളിങ്ങിനെ കുറിച്ചും നടി തുറന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്.

നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതിയും നല്‍കിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും സ്വാസിക പറയുന്നു. പുരുഷന്മാര്‍ മാത്രമല്ല സൈബര്‍ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണം . ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിങ്ങ് നല്‍കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സ്വാസിക അഭിമുഖത്തില്‍ പറയുന്നു.

Leave a Reply