Spread the love

ഇന്നലെ രാത്രിയോടെയാണ് അരികൊമ്പൻ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്.

അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നലുകള്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്‌നല്‍ ലഭിച്ചതോടെ കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ടത്. ആദ്യ ദിവസങ്ങളില്‍ ആന കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു നിലയുറപ്പിച്ചിരുന്നത്.

എന്നാല്‍ ഇന്നലെയോടെ 15 കിലോമീറ്റര്‍ ദൂരമാണ് അരികൊമ്പൻ സഞ്ചരിച്ചത്. ഇതോടെയാണ് അരികൊമ്പൻ പൂര്‍ണ ആരോഗ്യവാനാണെന്ന് വിലയിരുത്തുന്നത്.

15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു.

Leave a Reply