
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംവാദത്തിന്റെ ക്ഷണക്കത്തിനെതിരെ വിമര്‍ശനമുന്നയിച്ച് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ. സംവാദം നടത്തേണ്ടത് സര്‍ക്കാരാണെന്നും ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ ആണ് കത്തയക്കേണ്ടതെന് അലോക് വര്‍മ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഉത്തരവാദിത്തം കെ റെയിലിനെ എല്‍പ്പിച്ചതോടെ ഒരു ചടങ്ങ് തീര്‍ക്കല്‍ മാത്രമായി സംവാദം ചുരുങ്ങിയെന്നും ഗൗരവ സ്വഭാവം തന്നെ നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയില്‍ കത്തയച്ചത് ശരിയായില്ലെന്നും സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ചര്‍ച്ചയെന്നാണ് കത്തില്‍ പറഞ്ഞ വാചകങ്ങള്‍ ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷണക്കത്ത് മാറ്റുകയോ സര്‍ക്കാര്‍ പ്രതിനിധികളോ ചീഫ് സെക്രട്ടറിയോ കത്തയക്കുകയോ ചെയ്തില്ലെങ്കിൽ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് അദ്ദേഹം അറിയിച്ചു.