Spread the love
കളിയിക്കാവിള – വഴിമുക്ക് ദേശീയപാതയ്ക്ക് 22.05 കോടി രൂപ അനുവദിച്ചു

ദേശീയ പാതയിൽ കളിയിക്കാവിള – വഴിമുക്ക് റോഡ് 17.4 കിലോ മീറ്റര്‍ ദൂരത്തെ പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയ പാതാ അതോറിറ്റി. ഈ മേഖലയിലെ ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തിരമായി തുക അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. ഫണ്ട് അനുവദിച്ചതോടെ‍ ഇനി ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്- കൊറ്റന്‍കുളങ്ങര റീച്ചിന്റെ പ്രവൃത്തിയും ടെൻഡര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Reply