![](https://i0.wp.com/moviegaang.in/wp-content/uploads/2022/03/fllight-ranjal.jpg?resize=395%2C685&ssl=1)
കാന്ധഹാർ റാഞ്ചലിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിനെയാണ് ഇപ്പോൾ കൂടി അജ്ഞാത സംഘം വെടിവച്ചു കൊന്നിരിക്കുന്നത്. കറാച്ചിയിലാണ് വെടിവെപ്പ് നടന്നത്. മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മറ്റൊരു ഭീകരൻ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് മരിച്ചിരുന്നു. ആസൂത്രിതമായ ആക്രമണമാണ് രണ്ടുമെന്നാണ് പൊലീസ് പറയുന്നത്. 1999 ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി. ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാറിന് വഴങ്ങേണ്ടി വന്നു.