Spread the love

പനി ബാധിച്ചു നാലര വയസുകാരി മരിച്ചു. മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയിലെ വാരിയത്തൊടി നൗഷാദിന്റെ മകൾ നിയാന ഫാത്തിമയാണ് മരിച്ചത്. പുഴക്കാട്ടിരി പിഇഎസ്‌ ഗ്ലോബൽ സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്.

മലപ്പുറം ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ പകർച്ചപ്പനി ബാധിച്ച് അഞ്ചുപേരാണ് മരണപ്പെട്ടത്. പനിക്കെതിരെ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. അസുഖ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ആരോഗ്യ പ്രവർത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികൾ സ്‌കൂളുകളിൽ വരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.

ജില്ലയിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി പരിസര ശുചീകരണം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വാർഡുതല ജാഗ്രതാ സമിതികൾ ചേർന്ന് പരിസര ശൂചീകരണം ഉറപ്പാക്കണം. തദ്ദേശ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കകം ശുചീകരിക്കണമെന്നും കളക്ടർ നിർദേശം നൽകി.

Leave a Reply