Spread the love

സിനിമ പാരമ്പര്യമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ യുവതാരമാണ് ആന്റണി വര്‍ഗീസ്.
ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി കിട്ടിയപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു തനിക്കെന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്. എന്ത് പറയണം, എന്ത് ചെയ്യണമെന്നൊന്നും അറിയാത്തൊരു അവസ്ഥയായിരുന്നു അപ്പോഴെന്നും ആന്റണി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിനിമ പാരമ്പര്യമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ യുവതാരമാണ് ആന്റണി വര്‍ഗീസ്. ആദ്യ സിനിമ അങ്കമാലി ഡയറീസിലെ പെപ്പെയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ മലയാള സിനിമ ജല്ലിക്കട്ടില്‍ ആന്റണി എന്ന കഥാപാത്രമായി തന്നെ ആന്റണി വര്‍ഗീസ് എത്തി. ആന്റണിയുടെ മറ്റൊരു മുഖമായിരുന്നു ജല്ലിക്കട്ടില്‍ പ്രേക്ഷകര്‍ കണ്ടത്.

‘ എന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്ന് പറയുന്നവരുണ്ട്. ഒന്നും ഞാന്‍ മനഃപൂര്‍വം ചെയ്യുന്നതല്ല. എനിക്ക് അധികവും വരുന്ന തിരക്കഥകള്‍ ആ ഒരു ടൈപ്പ് കഥകളാണ്. അതില്‍ നിന്ന് ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥകള്‍ തിരഞ്ഞെടുക്കുന്നു. അതില്‍ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല. അങ്കമാലി കഴിഞ്ഞ് ഒരുപാട് തിരക്കഥകള്‍ വായിച്ചു. ലിജോ ചേട്ടന്‍ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ട് നമുക്ക് ചെയ്യാം എന്ന്. ജല്ലിക്കട്ടിന്റെ കാര്യത്തില്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാ സിനിമയും തിരക്കഥ ഇഷ്ടപ്പെടുകയും എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയതുകൊണ്ടും ചെയ്തതാണ്.

Leave a Reply