പകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലർ മുന്നോട്ടു പോകുന്നതും കണ്ടു. ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. ഞങ്ങൾ കാറിനു വേഗം കൂട്ടി. ഹോണടിച്ച് ട്രെയിലറിനെ ഓവർടേക്ക് ചെയ്തു മുൻപിൽ കാർ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ട്രെയിലർ ഡ്രൈവറോട് അപകടവിവരം പറഞ്ഞു. നവ്യ ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐയും സ്ഥലത്തെത്തി. സൈക്കിൾ യാത്രക്കാരനെ പൊലീസ് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങൾ യാത്ര തുടർന്നു. നവ്യയുടെ അച്ഛൻ പറഞ്ഞതിങ്ങനെ..
‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. കൺമുന്നിൽ അപകടം നടന്നിട്ടും കണ്ടില്ലെന്നു നടിച്ചു പോയാൽ ആ സൈക്കിൾ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ഞങ്ങൾ ചിന്തിച്ചു. തുടർന്നാണു ട്രെയിലറിനെ പിന്തുടർന്നു നിർത്തിച്ചത്. ഹരിയാന റജിസ്ട്രേഷൻ വാഹനമായതിനാൽ ഇവിടെനിന്നു വിട്ടുപോയാൽ കണ്ടുകിട്ടുക പ്രയാസമാണ്. ഞങ്ങൾ ട്രെയിലർ തടഞ്ഞപ്പോഴേക്കും പൊലീസെത്തി, ആളുകളും കൂടി. നവ്യയുടെ പിതാവ് പറഞ്ഞു.








