Spread the love
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി; മിന്നൽപ്രളയത്തിൽ പെട്ടതാകാമെന്ന് പ്രാഥമിക നിഗമനം

കൊച്ചി: കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. ആർമി ക്യാപ്റ്റൻ നിർമ്മൽ ശിവരാജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർ തകർന്ന നിലയിൽ രാവിലെ കണ്ടെത്തിയിരുന്നു. നിർമലിന്റെ കാർ മിന്നൽ പ്രളയത്തിപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. മദ്ധ്യപ്രദേശിലെ പാട്‌നിക്കും ബാബായിക്കും ഇടയിൽ ആണ് നിർമ്മാളിനെ കാണാതായത്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്. മധ്യപ്രദേശ് പൊലീസും ആർമിയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളം മാംമഗലം ഭാഗ്യധാരാ നഗറിൽ പെരുമോഴിക്കൽ വീട്ടിൽ കെ.എസ്.ഇ.ബി സീനിയർ അകൗണ്ടന്റായ പി.കെ ശിവരാജന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സുബൈദാശിവരാജന്റെയും മൂത്ത മകനാണ് നിർമ്മൽ. മദ്ധ്യപ്രദേശിലെ പഞ്ചമഡിയിലെ ആർമി ഹെഡ്‌കോട്ടേഴ്‌സിൽ നിന്നും ഭാര്യയെ കാണാനായി ജപൽപൂരിലെക്ക് സ്വയം കാറോടിച്ചാണ് നിർമ്മൽ പോയത്. കെ.എൽ 7 സി.എം 906 ഹോണ്ടാ ബി.ആർ.ബി എന്ന ഈ വാഹനത്തിൽ ജി.പി.എസ് സംവിധാനം ഉള്ളതാണ്.

കാണാതായതിന് ശേഷം ആർമിയും പൊലീസും ജി.പി.എസ് നോക്കിയുള്ള അന്വേഷണത്തിൽ പാട്‌നിക്കും ബാബായിക്കും ഇടയിലാണ് ആളെ കാണാതെ ആയത് എന്നാണ് മനസിലായത്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രളയം ഉണ്ടായ സ്ഥലമാണ് ഇവിടം.

Leave a Reply