Spread the love

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് കൊല്ലം തുളസി. നെഗറ്റീവ് കഥാപാത്രങ്ങളിൽ തന്റെ നടന വിസ്മയങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരെ പിടിച്ചിരുത്തിയ നടൻ. ഇക്കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ താനും ഒരിക്കൽ ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്നും തനിക്ക് കാൻസർ ബാധിച്ച സമയത്ത് നിഷ്കരുണം ഭാര്യയും മകളും തന്നെ തള്ളി കളഞ്ഞ് പോവുകയായിരുന്നുവെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്. ആറ് മാസകാലത്തോളം ​ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നുവെന്നും ഭാര്യ പലതും പറഞ്ഞ് തെറ്റിദ്ധ​രിപ്പിച്ചതുകൊണ്ടാണ് മകളും തന്നെ ഉപേക്ഷിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ തന്നെ കാൻസർ എന്ന മാരക രോഗം ബാധിച്ച സമയത്ത് സിനിമയിൽ നിന്ന് ആരും തന്നെ സഹായിച്ചിട്ടില്ലെന്നും മമ്മൂട്ടി മാത്രമാണ് വിളിച്ചതെന്നും തുറന്നുപറയുകയാണ് നടൻ.

അതേസമയം ആ മോശം സമയത്തും തന്നെ സഹായിച്ചൊരാളുണ്ടെന്നു പറഞ്ഞ് നടൻ ദിലീപിനെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. ദിലീപിനെക്കുറിച്ച് ആരൊക്കെ എന്തെല്ലാം പറഞ്ഞാലും സാമ്പത്തികമായി മോശമായി നിൽക്കുന്ന സമയത്ത് ദിലീപ് എന്നെ നാല് പടങ്ങളിൽ വിളിച്ചു. നല്ല പ്രതിഫലം തന്ന് എന്നോട് സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അന്ന് ദിലീപിനായി വാദിച്ചത്. എന്നും കൊല്ലം തുളസി പറയുന്നു.

അതേസമയം ഭാര്യയും മകളും ഉപേക്ഷിച്ചു പോയതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും നടൻ പ്രതികരിച്ചു. കുടുംബമില്ലെങ്കിൽ പിന്നെ എന്താണ്. പലരും ഇപ്പോൾ ഒറ്റയായി കഴിയുന്നുണ്ട്. അവരുടെയൊക്കെ അവസാന ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആളില്ലെങ്കിൽ എന്ത് ജീവിതമാണ്. ഞാനിപ്പോൾ അതിൽ നിന്നൊക്കെ മാറി. ആധ്യാത്മിക വഴിയിലൂടെ പോകുകയാണ്എന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply