Spread the love

നാദാപുരം∙ പോക്‌സോ കേസിലെ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറെയാണ് (62) പോക്‌സോ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2021 ഡിംസബറിലാണ് സംഭവം. ‍ക്രിസ്മസ് അവധിക്ക് പെൺകുട്ടി ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. പീഡനം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം സ്ഥിരീകരിച്ചത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസാണ് കേസെടുത്തത്. ‍ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് മനസ്സിലായത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Leave a Reply