Spread the love

ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയും,ഐഎസ് സി പരീക്ഷ നടത്തുന്ന സിഐഎസ് സിഇയും നിർദ്ദേശിച്ച മൂല്യനിർണയ രീതികൾ അംഗീകരിച്ച് സുപ്രീംകോടതി.

CBSE & ISC 12th; The result is based on the performance of classes 10th 11th 12th.

10,11, 12 ക്ലാസുകളിലെ പ്രകടന അടിസ്ഥാനത്തിലാവും മൂല്യനിർണയം നടത്തുന്നതെന്നും, ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കുമെന്നും ഇരു ബോർഡുകളും കോടതിയെ അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ജൂലൈ 20 ന് പ്രഖ്യാപിക്കും.പന്ത്രണ്ടാം ക്ലാസിലെ മാർക്ക്‌ നിർണയരീതി ഇങ്ങനെ: സിബിഎസ്ഇ : 10,11, 12 ക്ലാസ്സുകളിലെ പ്രകടനം 30:30:40 എന്ന അനുപാതത്തിൽ കണക്കാക്കും.10,11 ക്ലാസ്സുകളിലെ വാർഷിക ഫലവും,12 ലെ യൂണിറ്റ് ടെസ്റ്റ് /മിഡ്‌ -ടോം /പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലമാകും ഇതിനായി പരിഗണിക്കുക.സ്കൂളിന്റെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഫലവും കണക്കിലെടുക്കും. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വർഷം ഓരോ വിഷയത്തിലും ലഭിച്ച ശരാശരി മാർക്കിനേക്കാൾ +/-2 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയലാകട്ടെ,+/-2 മാർക്കിലേറെ വ്യത്യാസവും പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്കൂളുകളിൽ റിസൽറ്റ് കമ്മിറ്റിയുണ്ടാകും. നടപടികൾ വിലയിരുത്താനും,സംശയങ്ങൾ പരിഹരിക്കാനുമായി സോൺ സമിതിയേയും നിയോഗിക്കും.

സിഐസിഎസ്ഇ:ഐസിഎസ് ഇ 10 ബോർഡ് പരീക്ഷകളിലെ മാർക്ക്,11,12 ക്ലാസ് പരീക്ഷകളിലെ മികച്ച മാർക്ക്, പ്രോജക്റ്റ്,പ്രാക്ടിക്കൽ മാർക്കുകൾ എന്നിവ കണക്കിലെടുക്കുമെന്ന് കോടതിയിലെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. വിജ്ഞാപനം ഇറങ്ങാത്തതിനാൽ മാർക്ക്‌ നിർണയത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ല.സ്കൂളുകളിലെ കഴിഞ്ഞ 6 വർഷത്തെ (2015- 20 ) പ്രകടനമാകും വിലയിരുത്തുക. ഇതിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ വർഷം തിയറി പരീക്ഷകളിൽ ഓരോ വിഷയത്തിലും ലഭിച്ച ശരാശരി മാർക്ക് മാനദണ്ഡമാക്കും.

എന്നാൽ,ഫലം സംബന്ധിച്ച് പരാതി ഉന്നയിക്കുന്ന വിദ്യാർത്ഥികൾക്കുള്ള തർക്കപരിഹാര സംവിധാനവും,പരീക്ഷ എഴുതാൻ താല്പര്യമുള്ളവർക്കായുള്ള സമയക്രമവും ഉൾപ്പെടുത്തി വേണം മൂല്യനിർണയ രീതി പരസ്യപ്പെടുത്താനെന്ന് സുപ്രീംകോടതി നിർദേശിച്ചു.മൂല്യനിർണയ രീതിയിൽ തിരുത്തൽ നിർദേശിക്കുന്നുണ്ടെങ്കിൽ 21ന് കോടതി പരിഗണിക്കും.

Leave a Reply