Spread the love
മെഡിസെപിന് വിമര്‍ശനവുമായി ചെന്നിത്തല

മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിക്കെതിരെ നിയമസഭയിൽ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു. മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നതാണ്. 700 കോടി രൂപയോളം ഇൻഷുറൻസ് കമ്പനിയിലേക്ക് എത്തപ്പെടുന്നുണ്ട്. എന്നാൽ പ്രശസ്തമായ ഇൻഷുറൻസ് കമ്പനികളൊന്നും തന്നെ ഈ ലിസ്റ്റിൽ ഇല്ല. പദ്ധതിയിൽ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല. മെഡിസെപ്പ് കവറേജുള്ള ലിസ്റ്റിലുള്ളതിൽ അധികവും കണ്ണാശുപത്രികളാണ്, അവിടെയാണോ ക്യാൻസർ ചികിത്സ നടത്തേണ്ടത് ?ചെന്നിത്തല ചോദിക്കുന്നു. മെഡിസെപ്പ് പദ്ധതിക്കായി വാർഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരിൽ നിന്ന് ഈടാക്കുമ്പോൾ അതിൽ 336 രൂപ മാത്രമാണ് സർക്കാര്‍ വിഹിതം. നാൽപത് കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ പേര് മെഡിസെപ്പ് എന്നല്ല മേടിക്കൽ സെപ്പ് എന്ന് മാറ്റണം. എന്നും അദ്ദേഹം പറയുന്നു. അതേസമയം മെഡിസെപ്പ് പദ്ധതിക്ക് കിട്ടിയത് വലിയ സ്വീകാര്യതയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും 50 വയസ്സിന് മുകളിലുള്ളവർക്ക് പദ്ധതി വലിയ ഉപകാരപ്രദമാണെന്നും ധനമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

Leave a Reply