Spread the love

തുരുവനന്തപുരം : മലങ്കര സഭയുടെ ആത്മീചര്യൻ ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോം മെത്രാപോലീത്തായുടെവിയോഗത്തിൽ അനുശോധിച്ചു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ദൈവത്തെ പോലും ചിരിപ്പിക്കുന്ന ഇടയൻ മലയാളികളുടെ വരദാനമായിരുന്നു എന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ജാതി, മത ചിന്തകൾകപ്പുറത്തു ദാരിദ്രരുടെയും മറ്റും പ്രശ്നങ്ങളിൽ ഇടപെടുകയും അതു പരിഹരിക്കാൻ തന്നാലാകുന്നത് ചെയ്യുകയും ചെയ്ത മാഹാ വ്യക്തി ആയിരുന്നു അദ്ദേഹം എന്നും രമേശ്‌ ചെന്നിത്തല തന്റെ കുറിപ്പിൽ പറയുന്നു. നർമത്തിലൂടെ മലയാളി മനസുകളെ ചിന്തകളിലേക്ക് കൊണ്ടെത്തിച്ച തുരുമേനിക്ക് വിട.കാലം ചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോം വലിയ മെത്രാപോളിലിത്താക്ക് ആദരാഞ്ജലികൾ.

വലിയ ജീവിത പ്രേശ്നങ്ങളെ പോലും നർമ്മപരമായ ചിന്തകളിലൂടെ അലിയിച്ചു കളഞ്ഞ ഇടയാൻ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ലാളിത്യത്തിന്റെയും ഒരു ഉദാഹരണം ആയിരുന്നു. ജാതി, മത അതിർവരമ്പുകൾകപ്പുറത്തു മനുഷരുടെ ദുഃഖത്തിൽ പങ്കുചേർന്ന oru വ്യക്തിത്വമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പവും തന്നെ എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നു ആ ഇടയൻ. ഇടയന്റെ നർമത്തിൽ ചാലിച്ച നുറുങ്ങുകളും, കഥകളും സങ്കടങ്ങളെ മറികടക്കാൻ വരും തലമുറയ്ക്ക് സഹായകമായിരിക്കും.

Leave a Reply