Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഇനി വി.ഡി. സതീശൻ. വി. ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുപ്പ് കോൺഗ്രസ്നേ തൃത്വം.ഇതെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിന് അറിയിപ്പു ലഭിച്ചു.കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ കാര്യം സ്ഥിതീകരിച്ചു.

വി.ഡി.സതീശൻ

മുസ്ലിം ലീഗ് ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലി കാർജുൻ ഖാർഗെയും, വി വൈദ്യലിംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ അഭിപ്രായം തേടിയിരുന്നു.രമേശ് ചെന്നിത്തല തന്നെ തുടരണം എന്ന സമ്മർദം ഉണ്ടായിരുന്നുവെങ്കിലും ഏതാനും യുവ എംഎൽഎമാരും, എംപിമാരുടെയും സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒടുവിൽ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.


എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷൻ,നിയമസഭ പിസി,എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷൻ എന്നീ നിലകളിലും വി.ഡി. സതീശൻ പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽ നിന്ന് എംഎൽഎയായി ജയിച്ചത്.ഈ നേതൃമാറ്റം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ അടിമുടി മാറ്റുമെന്ന പ്രതീക്ഷയിലാണ് അണികളും നേതൃത്വവും.

Leave a Reply