
വയനാട്: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച ഫോറന്‍സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
ജെആര്‍പി നേതാവ് സികെ ജാനുവിന് കൊടുത്ത പണത്തിന്റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണമാണ് കേസിലെ പ്രധാന തെളിവ്. സുരേന്ദ്രന് പുറമേ സികെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയൽ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനാല് ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഫലമാണ് ലഭിച്ചത്.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രൻ, സികെ ജാനു എന്നിവർക്കെതിരേ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.