
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി. എന്നാൽ കോവാക്സിന് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്‌സിന് നേരത്തെ അനുമതി ലഭിച്ചിരുന്നു.