Spread the love
കോവാക്സിൻ: എല്ലാ കാര്യങ്ങളും പരിശോധിക്കാതെ അംഗീകാരം നൽകാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ജൂലൈ ആദ്യം മുതൽ ഡബ്ല്യുഎച്ച്ഒയുമായി ഡാറ്റ പങ്കിടാൻ ഭാരത് ബിഒറ്റച്ച തുടങ്ങിയിരുന്നു. കോവാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു.
ജനുവരിയിൽ വാക്സിന് അടിയന്തര ഘട്ട ട്രയൽ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. പിന്നീട് വാക്സിൻ 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചില്ലെങ്കിൽ ഈ വാക്സിൻ സ്വീകരിച്ച ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്രാ പദ്ധതികൾ സങ്കീർണ്ണമാക്കും. ഇന്ത്യയിൽ നൽകിയ 985.5 ദശലക്ഷം ഡോസുകളിൽ 11 ശതമാനം കോവാക്സിൻ ആണ്. കൂടാതെ ഈ വാക്സിൻ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

” കോവിഡ്-19 എമർജൻസി യൂസ് ലിസ്റ്റിംഗിൽ കോവാക്സിൻ ഉൾപ്പെടുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശയ്ക്കായി നിരവധി ആളുകൾ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ എല്ലാ കാര്യങ്ങളും പരിശോധിക്കാതെ അത് പൂർത്തിയാക്കാൻ കഴിയില്ല,” ലോകാരോഗ്യ സംഘടന ട്വിറ്ററിൽ പറഞ്ഞു.“അടിയന്തിര ഉപയോഗത്തിനായി ഒരു ഉൽപ്പന്നം ശുപാർശ ചെയ്യുന്നതിന് മുമ്പ്, അത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ അത് നന്നായി വിലയിരുത്തണം,” ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Leave a Reply