Spread the love

കോവിഡ് ടെസ്റ്റ്‌ ;ആർടിപിസിആർ മാത്രമാക്കുന്നു,ആന്റിജൻ പരിശോധന അടിയന്തര ഘട്ടങ്ങളിൽ മാത്രം.


തിരുവനന്തപുരം ∙ 18 വയസ്സിനു മുകളിലുള്ളവരിൽ 80% പേരും കോവിഡ് ഒന്നാം ഡോസ് എടുക്കുന്നതോടെ സംസ്ഥാന വ്യാപകമായി കോവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ പരിശോധന മാത്രമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആന്റിജൻ പരിശോധന ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കു മാത്രമാക്കും. 
നിലവിൽ 78% പേർക്ക് ആദ്യ ഡോസും 30% പേർക്ക് 2 ഡോസും നൽകിക്കഴിഞ്ഞു. 45 വയസ്സിനു മുകളിലുള്ളവരിൽ 93% പേർക്ക് ഒരു ഡോസും 50% പേർക്ക് 2 ഡോസും നൽകി. നിലവിൽ 7 ലക്ഷം ഡോസ് വാക്സീൻ ശേഖരമുണ്ട്. അതിഥി തൊഴിലാളികൾക്ക് വാക്സീൻ നൽകാനുള്ള നടപടികൾ കലക്ടർമാർ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കു പ്രവേശിക്കാൻ 2 ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നു നിർബന്ധമാക്കിയ സാഹചര്യത്തിൽ അവരുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കോവിഡ് ബാധിതരിൽ 12.85% പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ കൂടുതലും പ്രമേഹത്തിനൊപ്പം രക്തസമ്മർദവും ഉള്ളവരാണ്. രോഗങ്ങൾ ഉള്ളവർ കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ ചികിത്സ തേടണം. വാക്സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വീട്ടുനിരീക്ഷണത്തിൽ തുടരുന്ന പോസിറ്റീവ് യുവാക്കൾ പ്രമേഹ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Leave a Reply