Spread the love

മലയാളത്തിലെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് കേരളത്തിൽ. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകൾ പങ്കുവച്ചിരിക്കുകയാണ് താരം. ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല തനിക്ക് തോന്നുന്നതെന്നു ധർമ്മജൻ പറയുന്നു.

‘ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമല്ല. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാർ കോൺഗ്രസിനോട് അത്രയും ഇഴുകിച്ചേർന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശിൽ തറച്ച, ബാർ കോഴ കേസിൽ മാണി സാറിന് മണിയോർഡർ അയച്ചുകൊടുത്ത പാർട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേർന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം.

കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ഇഷ്ടം ഇ കെ നയനാരെ ആയിരുന്നു. ധാരാളം നേതാക്കൾ വേറെയുണ്ട്. തോമസ് ഐസക്, എം എ ബേബി, പി രാജീവ്, ശ്രീമതി ടീച്ചർ. ഷൈലജ ടീച്ചറെ വലിയ ബഹുമാനമാണ്.’ താരം പറഞ്ഞു.

‘ ഏത് പാർട്ടി വിളിച്ചാലും ഇലക്ഷൻ പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേർ സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാൽ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാർട്ടിയിൽ നിന്നും മാറി സ്വതന്ത്ര്യനായി നിൽക്കാൻ തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാൻ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാൻ. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാൻ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാൻ എന്റേതായ നിലപാട് മാറ്റില്ല. മുൻപും പറഞ്ഞിട്ടുണ്ട്. ഞാൻ അന്നും ഇന്നും എന്നും ഒരു കോൺഗ്രസുകാരനാണ് എന്നുള്ളത്.’ ധർമജൻ അഭിമുഖത്തിൽ വ്യക്തമാക്കി

Leave a Reply