Spread the love

വയനാട്∙ സിദ്ധാർഥന്റെ മരണത്തിൽ വൈസ്ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിനു മറുപടി നൽകി കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നാണ് ഇരുവരും പറയുന്നത്. ഇരുവരുടെയും വിശദീകരണം വിസി തള്ളി.മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും അറിയിച്ചത്.എന്നാൽ സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.ഇരുവരെയും ഇന്നു തന്നെ സ്ഥാനങ്ങളിൽ നിന്നും നീക്കിയേക്കും.

പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്. മറുപടി ലഭിച്ചെന്ന് സർവകലാശാല വിസി പി.സി.ശശീന്ദ്രൻ മാധ്യമങ്ങളെ പറഞ്ഞു. വിശദീകരണം പരിശോധിച്ചതിനുശേഷമാകും തുടർനടപടിയെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply