ഒരുകാലത്ത് മലയാളികൾ ത്രില്ലടിച്ചു കണ്ടിരുന്ന പരിപാടിയായിരുന്നു കൈരളി ചാനലിൽ ജിഎസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം. ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയ്ക്കും ഗെയിംമിങ്ങിനും അടിമപ്പെടുമ്പോൾ അന്നത്തെ വലിയ ഒരു തലമുറയുടെ ഇന്നത്തെ നൊസ്റ്റാൾജിയയുടെ ഭാഗം കൂടിയാണ് അശ്വമേധം. വർഷങ്ങൾക്കുശേഷം വീണ്ടുമിതാ പരിപാടിയുടെ ഒരു എപ്പിസോഡിന്റെ വീഡിയോ വൈറലാവുകയാണ്.
പരിപാടി ഇപ്പോൾ സംരക്ഷണം ചെയ്യുന്നില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം വീണ്ടും അശ്വമേധത്തിന്റെ ക്ലിപ്പ് വൈറലാവാൻ കാരണം ജി എസ് പ്രദീപിന് കൺഫ്യൂഷൻ അടിപ്പിച്ച മത്സരാർത്ഥിയാണ്. അത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആണ്.
ബേസില്‍ ജോസഫ് മനസില്‍ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താന്‍ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തില്‍ ഉത്തരം പറയാന്‍ കുട്ടി ബേസില്‍ തയാറായില്ല. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസില്‍ ജോസഫിന്റെ മനസില്‍ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകന്‍ മുന്നോട്ട് പോയി.
പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ജി ആണ് ബേസില്‍ മനസില്‍ കരുതിയ വ്യക്തിയെന്ന് അവസാനം പ്രദീപ് കണ്ടെത്തുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്തായാലും പഴയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രതികരിച്ച നടൻ ബേസിൽ ജോസഫും രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പഴയകാല ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ബേസിലിന്റ പ്രതികരണം. അശ്വമേധം മാത്രമല്ല സംഗീതവും വശം ഉണ്ട് എന്നായിരുന്നു ഗിറ്റാർ കയ്യിലേന്തിയ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
അതേസമയം ബേസിലിനു എതിരെ വരുന്ന ട്രോളുകൾക്കും കമന്റുകൾക്കും രസകരമായ പ്രതികരണം നൽകി രംഗത്തെത്തുന്ന ആളാണ് സുഹൃത്തും നടനുമായ ടോവിനോ തോമസ്. ബേസിലിന്റെ വൈറൽ വീഡിയോയിൽ താരത്തിന് പറയാനുള്ളതെന്നറിയാണ് ഇരുവരുടെയും ആരാധകരുടെ ഇപ്പോഴത്തെ ആകാംക്ഷ.
‘ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍