Spread the love

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കൂടിയാൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം. ഉയർന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘വൈകുന്നേരങ്ങളിൽ ഇസ്തിരിപ്പെട്ടിയും വാഷിംഗ് മെഷിനൊക്കെ ഉപയോഗിക്കുന്നത് നിർത്തിയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. എല്ലാവരും സഹകരിക്കണം. പത്ത് രൂപയുടെ വൈദ്യുതി ഇന്നലെ യൂണിറ്റിന് ഇരുപത് രൂപയോളം നൽകിയാണ് വാങ്ങിയത്. നമ്മൾ മാത്രമേ പവർകട്ടില്ലാതെ കൊണ്ടുപോകുന്നുള്ളൂ. ‘- മന്ത്രി പറഞ്ഞു.

വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ച് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും ജനങ്ങൾ സഹകരിച്ചാൽ പവർക്കട്ടില്ലാതെ കൊണ്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസങ്ങളിൽ പത്ത് കോടി യൂണിറ്റ് മറി കടന്നിരുന്നു. 2022 ഏപ്രിലിൽ രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റിന്റെ റെക്കോഡാണ് ഈ ദിനങ്ങളിൽ മറികടന്നത്. കടുത്ത ചൂട് തന്നെയാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള കാരണവും. ഏസിയും ഫാനും അടക്കമുള്ളവയുടെ ഉപയോഗം കുത്തനെ വർദ്ധിച്ചിരിക്കുകയാണ്

Leave a Reply