
ട്വിറ്ററിന്റെ മുഴുവന്‍ ഡയറക്ടേഴ്‌സിനെയും പുറത്താക്കി സോഷ്യല്‍ മീഡിയ ഭീമനായ ഈ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ ഏക ഡയറക്ടറായി മസ്‌ക് ഇപ്പോള്‍. ജീവനക്കാര്‍ക്ക് അവരുടെസ്റ്റോക്ക് ഗ്രാന്റുകള്‍ നല്‍കാന്‍ തീരുമാനിച്ച നവംബര്‍ 1 തീയതിക്ക് മുമ്പ് പിരിച്ചുവിടലുകള്‍ നടക്കുമെന്ന്്വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിഷേധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പിരിച്ചുവിടൽ. 44 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുത്തതിന് ശേഷം, സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ് ഗാഡെ എന്നിങ്ങനെ മുന്‍നിരയിലുണ്ടായിരുന്നവരെ മസ്‌ക്് പുറത്താക്കിയിരുന്നു.