Spread the love

കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു വൻ രാസലഹരി വേട്ട. കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. 25 ലക്ഷത്തോളം രൂപ വിലവരുന്ന അരക്കിലോയോളം രാസലഹരിയാണ് ഇവരിൽ പിടികൂടിയത്. ‘തുമ്പിപ്പെണ്ണ്’ എന്ന പേരിൽ അറിയപ്പെടുന്ന, നഗരത്തിലെ ലഹരിവിൽപനയ്ക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും സംഘവുമാണ് എക്സൈസ് പിടിയിലായത്. ഹിമാചൽപ്രദേശിൽ നിന്നും രാസലഹരി ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തും. പിന്നീട് നഗരത്തിൽ വിതരണം ചെയ്യും. ഇതാണു ഇവരുടെ രീതിയന്നു പൊലീസ് പറഞ്ഞു.

10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്സൈസ് അംഗങ്ങൾ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. രാത്രി പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തി. ഇവർ സ്ഥലത്തെത്തിയ ഉടൻ എക്സൈസ് സംഘം കാർ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തി. സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റ‌ീവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എം.ടി.ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി.ടോമി, പി.പത്മഗിരീശൻ, പി.അനിമോൾ, ഡ്രൈവർ ബദർ, പി.സി. പ്രവീൺ എന്നിവരാണു അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Leave a Reply