Spread the love
കീഴടങ്ങാൻ നിർദേശിച്ചുവെന്നത് വ്യാജ പ്രചരണം; രാജ്യത്തിനായി പോരാടുമെന്ന് വോളോഡിമിർ സെലെൻസ്കി

കീഴടങ്ങാൻ നിർദേശിച്ചെന്നത് വ്യാജപ്രചാരണമാണെന് സെലെൻസ്കി വ്യക്തമാക്കി. രാജ്യത്തിനായി പോരാടുമെന്നും ഔദ്യോ​ഗിക വസതിക്ക് മുന്നിൽ നിന്ന് പുറത്ത് വിട്ട വീഡിയോയിൽ സെലെൻസ്കി വ്യക്തമാക്കുന്നു. യുക്രൈൻ സൈന്യം കീഴടങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സെലെൻസ്കി വീഡിയോ സന്ദേശം പുറത്ത് വിട്ടത്. താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറ‍ഞ്ഞിരുന്നു. എന്നാൽ, അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലെന്‍സ്‌കി അറിയിച്ചു. കീവ് വിടാന്‍ സെലെന്‍സ്‌കിയെ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചതായ വാര്‍ത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്ന് സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നത്. യുക്രൈനെതിരെ മൂന്നാം ദിവസവും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. , യുക്രൈന് സഹായവുമായി യുഎസ് രം​ഗത്തെത്തി.

Leave a Reply