Spread the love

പ്രിയമണിയുടെ ഭർത്താവിന് എതിരെ ആരോപണങ്ങളുമായി ആദ്യ ഭാര്യ അയേഷ രംഗത്ത്.

പിങ്ക് വില്ല റിപ്പോർട്ട് പ്രകാരം പ്രിയമണിയുമായുള്ള വിവാഹം
കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
നടിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യ ഭാര്യയുടെ ആരോപണങ്ങൾ. തന്നിൽ നിന്നും വിവാഹ മോചനം നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രിയമണിയുമായുള്ള വിവാഹം ആസാധു ആണെന്നും അയേഷ ഉന്നയിക്കുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
ഗാർഹീക പീഡനകേസും അയിഷ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ നിയമപരമായി വേർപ്പിരിഞ്ഞിട്ടില്ല പ്രിയാമണിയെ കല്യാണം കഴിക്കുന്ന സമയത്ത് താൻ ബാച്‌ലർ ആണെന്ന് കോടതിയെ ബോധിപ്പിക്കുക ആയിട്ടുന്നുവെന്നും അയേഷ ആരോപിച്ചു.എന്നാൽ ഇന്ത്യ ടൈംസ് മുസ്തഫയുമായി ബന്ധപെട്ട് അദ്ദേഹത്തിന്റെ ഭാഗം കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പണം തട്ടിയെടുക്കലാണ് അയേഷയുടെ ഉദ്ദേശം. കുട്ടികൾക്ക് ചിലവിനുള്ള പണം പതിവായി അയേഷക്ക് നൽകാരുണ്ട്.
2010 മുതൽ താനും അയേഷയും വേറെയാണ് താമസം , 2013 ൽ വിവാഹമോചനം നേടിയെന്നും മുസ്തഫ പറയുന്നു.2017 ലായിരുന്നു പ്രിയമണിയുമായുള്ള വിവാഹം എന്തുകൊണ്ട് ഇതുവരെ അയേഷ പ്രതികരിച്ചില്ല എന്നും മുസ്തഫ ചോദിച്ചു.

ഇതിനുള്ള മറുപടിയായി രണ്ടുമക്കളുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രെമിച്ചു. അത് നടക്കാത്ത കാരണമാണ് ഇപ്പോൾ നടപടി എടുക്കുന്നതെന്നും ഇനി സമയം നഷ്ടപ്പെടുത്താൻ ഇല്ലെന്നും അയേഷ പറയുന്നുണ്ട്.

Leave a Reply