Spread the love
അടിവസ്ത്രം മാറ്റിയ കേസ്: ആന്‍റണി രാജുവിന്റെ കൈയ്യക്ഷരം സ്ഥിരീകരിച്ചത് അഞ്ചു തവണ എഴുതിച്ച്

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ സംഭവത്തിൽ തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ട് നൽകിയത് മന്ത്രി ആന്‍റണി രാജുവാണെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് പരിശോധന ഫലം പുറത്ത്. ലഹരി മരുന്ന് കടത്തിൽ കേസിൽ പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലി എന്ന വിദേശിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതെന്നാണ് കേസ്. സാധ്യമായ എല്ലാ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കിയാണ് ആന്‍റണി രാജുവിനെ പ്രതി ചേർത്ത് കുറ്റപത്രം തയ്യാറാക്കിയത്. ആന്‍റണി രാജുവിനെക്കൊണ്ട് അഞ്ചുതവണ എഴുതുപ്പിച്ച് നടത്തിയ പരിശോധനയിലാണ് തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ടത് അദ്ദേഹം തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

തൊണ്ടി റജിസ്റ്ററിൽ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90 എന്നത് ആൻ്റണി രാജുവിനെക്കൊണ്ട് അന്വേഷണോദ്യോഗസ്ഥൻ അസി. കമ്മിഷണർ പി. പ്രഭ അഞ്ചുതവണ എഴുതിച്ചു. ഇത്രയും തവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറിൽ, Returned on 5/12/90 എന്നും അഞ്ചുതവണ എഴുതിപ്പിച്ച് ഒപ്പ് ഇടുവിച്ചു. എല്ലാ കയ്യക്ഷരവും ഒരാളുടേതെന്നും തൊണ്ടി റജിസ്റ്ററിൽ കണ്ടതുമായി ഒത്തുപോകുന്നത് ആണെന്നും ഈ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply