Spread the love
വിമാനങ്ങളിലെ നിരന്തര സാങ്കേതിക തകറാറുകൾ; അടിയന്തിര നടപടികൾ അനിവാര്യം: ഗപാഖ്

ഇന്ത്യൻ വിമാനക്കമ്പനികളിലുണ്ടാവുന്ന വൻ സാങ്കേതിക- സുരക്ഷാ വീഴ്ചകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഒരൊറ്റ ദിവസം മാത്രം രണ്ട് ഗുരുതര സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതികത്തകരാർ മൂലം കറാച്ചിയിൽ അടിയന്തിരമായി ഇറക്കേണ്ടിവന്നു. അതുപോലെ, കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം മസ്ക്കറ്റിലും ഇറക്കേണ്ടിവന്നു.

രണ്ട് ദിവസം മുമ്പാണ് ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബാoഗ്ലൂരിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നത്. ഈ മാസം ആദ്യം ഡൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റും കറാച്ചിയിൽ ഇറക്കേണ്ടിയും വന്നിട്ടുണ്ട്. സാധാരണ പ്രവാസികൾ യാത്ര ചെയ്യുന്ന ബജറ്റ് എയർലൈനുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറെയും ഉണ്ടാവുന്നത്. കൊച്ചിയിലേക്ക് പുറപ്പെട്ട ബജറ്റ് എയർലൈൻ ആയ എയർ അറേബ്യ വിമാനവും ഭീതിജനകമായ സാഹചര്യത്തിൽ അടിയന്തിര ലാൻറിംഗ് നടത്തേണ്ടി വന്നതും ഇവിടെ പരാമർശിക്കുന്നു.

റൺവേ ബലപ്പെടുത്തുന്നതിന്റെ പേരിൽ നിർത്തലാക്കിയ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇത്തരം ബജറ്റ് വിമാനങ്ങളാണ് ഏറെയും ആശ്രയം. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തെക്കുറിച്ച് വന്ന റിപ്പോർട്ടിലും വിമാനങ്ങളുടെ കാലപ്പഴക്കം അടക്കം പല കാര്യങ്ങളും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ലെന്നതും തൈര്യപ്പെടുത്തുന്നു.

ആഭ്യന്തര സർവ്വീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂൺ 18 മുതൽ 8 സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റിന് മാത്രം സംഭവിച്ചത്. ഇക്കാര്യത്തിൽ ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്. മേൽ വിഷയത്തിൽ വ്യോമയാന മന്ത്രാലത്തിന്റെയും ഡിജിസിഎ യുടെയും സമയോചിത ഇടപെടലുകൾ ഉണ്ടാവാനായി വിഷയം പാർലെമെൻറിൽ ഉന്നയിക്കണമെന്നും മറ്റു ഇടപെടലുകൾ ഉണ്ടാവണമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ( ഗപാഖ് ) കേരളത്തിലെ എം.പിമാരോട് നിവേദനം വഴി ആവശ്യപ്പെട്ടു.

Leave a Reply