Spread the love
ജനുവരി ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരക്ക് ഉയരുന്നു

ജനുവരി ഒന്നുമുതൽ എടിഎമ്മിൽ നിന്ന് പണം പിൻവിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകൾ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആണ് അധിക തുക ഈടാക്കുക. ഓരോ ബാങ്കുകളും ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എടിഎമ്മുകളിൽ നിന്ന് ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ നിരക്ക് വര്‍ധന ഉപയോക്താക്കൾക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ തന്നെ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോര്‍ട്ടുകൾ. ബാങ്കുകൾക്ക് ഇടപാടുകളുടെനിരക്ക് വര്‍ധിപ്പിക്കാം.
മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ഇനി പണം പിൻവലിക്കുന്നതിന് വളരെ ഉയര്‍ന്ന ഫീസ് തന്നെ നൽകേണ്ടി വരും. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ആക്‌സിസ് ബാങ്ക് ഉൾപ്പെടെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. ബാങ്കിലോ മറ്റ് ബാങ്ക് എ‌ടി‌എമ്മുകളിലോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജിഎസ്‌ടിയും ആകും ഈടാക്കുക. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാൽ ആണ് അധിക തുക നൽകേണ്ടത്. ഓരോ ഇടപാടിനും ഉപഭോക്താക്കൾ നിലവിൽ നൽകുന്നത് ഉയര്‍ന്ന തുകയാണ് 20 രൂപ. ഇതിനു പകരം 21 രൂപ വീതമാണ് ഇനി ഈടാക്കുക. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകൾക്ക് അനുമതിയുള്ളതിനാൽ ആണിത്.

ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിൻെറ എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. പണം ഇടപാടുകളും, മിനി സ്റ്റേറ്റ്മൻറ് എടുക്കൽ, ബാലൻസ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉൾപ്പെടെയാണിത്. അതേ സമയം. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾ ആണ് നടത്താൻ ആകുക. മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകൾ വരെ നടത്താം.
2021 ഓഗസ്റ്റ് ഒന്ന് മുതൽ വിവിധ ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നിരുന്നു. പണം ഇടപാടുകൾക്ക് 15 രൂപയിൽ നിന്ന് 17 രൂപയായും പണം ഇതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽ നിന്ന് ആറ് രൂപയായും എല്ലാ കേന്ദ്രങ്ങളിലും ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാൻ കേന്ദ്ര ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.

Leave a Reply