കൊച്ചി: പെരിയാറില്‍ മാലിന്യം ഒഴുക്കിയ കേസിൽ എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെ നടപടി. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശവാസിയുമായ വ്യക്തിയുടെ പരാതിയിൽ ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടര്‍ത്താന്‍ ശ്രമിക്കല്‍, പൊതുജല സ്രോതസ് മലിനമാക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബിനാനിപുരം പൊലീസ് കമ്പനിക്കെതിരെ കേസെടുത്തത്.
ഓയില്‍ കമ്പനിയാണ് സി.ജി ലൂബ്രിക്കന്റ്. ഇവർ പെരിയാറില്‍ രാസമാലിന്യം ഒഴുക്കി എന്നത് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെ വന്ന പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കമ്പനി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഇപ്പോള്‍ പൊലീസ് ഇടപെട്ടിരിക്കുന്നത്.