Spread the love

വെള്ളറട : ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ആര്യങ്കോട് പൊലീസ് തുടരന്വേഷണം നടത്തിയപ്പോൾ പ്രതി മാറി. പൊലീസുകാരനെ പ്രതിയാക്കിയാണ് ആദ്യം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതൃത്വ പരിശോധനയുടെ ഫലം നെഗറ്റീവായതോടെ കേസിൽ തുടരന്വേഷണം നടത്തിയ പൊലീസ്, മറ്റൊരാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

അതിജീവിതയുടെ മൊഴി പ്രകാരം ഇടുക്കി മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്നദിലീപിനെ(44) പൊലീസ് ജൂണിൽ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ദിലീപ് നിലവിൽ ജാമ്യത്തിലാണ്.

ദിലീപിന്റെ രക്തസാംപിൾ ശേഖരിച്ച ശേഷം സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പിതൃത്വ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് നടപടികൾ നിർത്തിവയ്ക്കണമെന്നും തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് അപേക്ഷ നൽകി.

Leave a Reply