Spread the love

കോവിഡില്ലാത്ത തന്നെ കോവിഡ് രോഗിയാക്കിയ സാഹചര്യം വിവരിച്ച്‌ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ഗപ്പി സിനിമയുടെ സംവിധായകൻ ജോൺ പോൾ ജോർജ്. തെറ്റായ ടെസ്റ്റ് റിപ്പോർട്ട് നൽകിയ കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്കും ജോൺ പോൾ പരാതി നൽകി.

കോവിഡ് പോസിറ്റീവാണെന്ന തെറ്റായ പരിശോധനാ ഫലം ലഭിച്ചതിനെത്തുടർന്ന് വളരെ മോശം അനുഭവത്തിലൂടെയാണ് കടന്നുപോയതെന്നു ജോൺ പോൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മെഡിവിഷൻ ലാബിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കലക്ടർക്ക് കേസ് ഫയൽ ചെയ്തതായും ജോൺ പോൾ പറഞ്ഞു. ജോൺ പോൾ മുഖ്യമന്ത്രിക്കു നൽകി. കത്ത് നിർമാതാക്കളായ ഇ ഫോർ എന്റർറ്റൈൻമെന്റ് ആണ് ഫേസ്ബുക്കിൽ പങ്കുവച്ചു.

‘സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു,’ എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിൽ കഴിഞ്ഞ ഓഗസ്റ്റ്‌ ഏഴിന് നടന്ന സംഭവമാണു ജോൺ വിവരിക്കുന്നത്. സുഹൃത്തിനു കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ക്വാറൻറൈനിൽ പോയ തനിക്ക്‌അന്നാണ് കോവിഡ് സ്ഥിരീകരിച്ചു എന്നറിയിച്ചു വിവരം കിട്ടിയത്. തുടർന്ന് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ നടത്തിയ ടെസ്റ്റിൽ കോവിഡ് ഇല്ല എന്നും മനസ്സിലാക്കി. ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാൽ വീണ്ടും ക്വാറൻറൈനിൽ പോകേണ്ടി വന്നു

Leave a Reply