Spread the love

കോമഡി സ്കിറ്റുകളിലൂടെ താരമായി മാറുകയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്തയാളാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ ധർമ്മജൻ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ പിഷാരടിക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളാണ് താരത്തെ കുടുംബ പ്രേക്ഷക പ്രിയങ്കരനാക്കിയത്.ഇപ്പോഴിതാ, മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൊതുവേ മുരടൻ സ്വഭാവമെന്നും പരുക്കൻ പെരുമാറ്റമെന്നും പൊതുവേ പലരും പറയുന്ന മമ്മൂട്ടി പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലേ എന്ന് പല താരങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ അസീസ് നെടുമങ്ങാടും ജോജു ജോർജുമെല്ലാം മിമിക്രി കലാകാരന്മാരോടും താഴെത്തട്ടിലുള്ള കലാകാരന്മാരോടും താരത്തിനുള്ള മമത പലതവണ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനോട് ചേർത്തുവയ്ക്കാവുന്ന തരത്തിൽ ഒരു സിംഗപ്പൂർ ഷോയ്ക്കിടെ മമ്മൂട്ടിയിൽ നിന്നും തനിക്കുണ്ടായ അനുഭവമാണ് ധർമ്മജൻ ബോൾഗാട്ടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

നടന്റെ വാക്കുകൾ

സിംഗപ്പൂരിൽ ഒരു പരിപാടി നടക്കുകയാണ്. പരിപാടിയിൽ കഥ പറയുമ്പോഴെന്ന ചിത്രത്തിൽ മമ്മൂക്കയുടെ ക്ലൈമാക്സിലുള്ള പ്രസംഗത്തിന്റെയൊരു സ്‌കിറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. രമേശ്‌ പിഷാരടിയാണ് സ്കി‌റ്റ് എഴുതിയത്. മമ്മൂക്ക അവിടെയുണ്ട്. മമ്മൂക്ക ആ സ്‌കിറ്റ് ചെയ്യുമ്പോൾ ഒന്ന് സ്റ്റേജിന്റെ മുന്നിൽ വന്ന് ഇരിക്കുമോയെന്ന് ഞാൻ ചോദിച്ചു

ഞാൻ എന്തിനാണ് ഇരിക്കുന്നത്, അതൊന്നും ശരിയാകില്ലെന്ന് മമ്മൂക്ക പറഞ്ഞു. എക്സ്പ്ലനേഡ്‌ എന്നൊരു തീയേറ്ററിലാണ് പരിപാടി നടക്കുന്നത്. അതിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഏകദേശം നടുക്കിരുന്നാലാണ് കറക്ട് വ്യൂ കിട്ടുക. സാധാരണ വി ഐ പികളൊക്കെ മുന്നിലല്ലേ ഇരിക്കുന്നത്. ഇത് അങ്ങനെയല്ല. മുന്നിലേക്ക് വരണമെങ്കിൽ ആളുകളുടെ ഇടയിലൂടെ കയറിവരണം, അത് ബുദ്ധിമുട്ടാണെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ കാലുപിടിക്കുംപോലെ പറഞ്ഞിട്ടും ശരിയാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു

ഞാൻ കറക്ട് ഐറ്റത്തിന് കയറിയപ്പോൾ മമ്മൂക്ക മുന്നിൽ വന്ന് ഇരുന്നു. അതാണ് മമ്മൂക്ക. നമ്മളെ വഴക്കുപറയുമെങ്കിലും, വേറെയാരും ചെയ്യാത്തൊരു കാര്യമാണ്. എന്റെ ആ പെർഫോമൻസും പുള്ളിയുടെ ക്‌ളോസുമൊക്കെ രസമായിരുന്നു. അതൊരിക്കലും മറക്കാൻ പറ്റില്ല

Leave a Reply