ലൈംഗികാതിക്ര പരാതിയിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകന് സസ്പെൻഷൻ ലഭിച്ച വാർത്ത ഇക്കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. സർവകലാശാലയിലെ കൂടിയാട്ടം അധ്യാപകനെതിരെ ഒരു സംഘം വിദ്യാർത്ഥികൾ മോശമായി പെരുമാറി എന്നാരോപിച്ച് വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയതോടെ ക്യാമ്പസ്സിൽ വലിയ പ്രതിഷേധങ്ങളും പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. അധ്യാപകനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രശസ്ത നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ചില വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
കലാമണ്ഡലത്തെ സംബന്ധിച്ച് വിദ്യാർത്ഥികളോട് മോശമായ രീതിയിൽ പെരുമാറുന്ന അധ്യാപകരും ലൈംഗികാതിക്രമണം അടക്കം നേരിട്ടിട്ടുള്ള വിദ്യാർത്ഥികളുടെ പരാതിയും ഇത് ആദ്യമല്ല എന്നാണ് സത്യഭാമ വ്യക്തമാക്കിയത്. കഥകളി മേഖലയിലെ പ്രമുഖനും വർഷങ്ങളായി കലാമണ്ഡലത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു അധ്യാപകനെതിരെയും സത്യഭാമ ഗുരുതര ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്നും സജീവമായി കലാമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള 85 വയസ്സിലധികം പ്രായമുള്ള പ്രമുഖ കഥകളി അധ്യാപകനിൽ നിന്നും തനിക്ക് മോശമായ അനുഭവം തന്റെ 18 ആം വയസ്സിൽ കലാമണ്ഡലത്തിൽ പഠിക്കവേ നേരിട്ടിട്ടുണ്ടെന്നും അത്രയും മോശമായ അനുഭവം പരാതിയായി ബോധിപ്പിച്ചിട്ടും ഉചിതമായ നടപടി എടുത്തില്ലെന്നും പകരം സെര്ടിഫിക്കറ്റ് ലഭിക്കേണ്ടയെന്നും കോഴ്സ് പൂർത്തിയാക്കേണ്ടേ എന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും സത്യഭാമ പറയുന്നു.
പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ച പ്രമുഖ കഥകളി ആശാൻ ഇന്നും തന്റെ വേണ്ടപ്പെട്ടവർക്കും തനിക് അനുകൂലമായി പ്രവർത്തിക്കുന്നവർക്കും മാത്രമായി അവസരം നൽകി സർക്കാരിനെയും പറ്റിച്ച് കലാമണ്ഡലത്തിന്റെ ഭാഗമായി തിന്നു മുടിച്ചു വരികയാണെന്നും വർഷങ്ങൾക്ക് മുൻപ് താൻ അയാൾക്കെതിരെ നൽകിയ പരാതിയുടെ ദേഷ്യം ഇന്നും തന്നോട് വച്ച് പുലർത്തുന്നുണ്ടെന്നും സത്യഭാമ ആരോപിക്കുന്നു. ആരോപണ വിധേയനായ അധ്യാപകൻ തന്നെ കൂടാതെ വേറെയും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും കലാമണ്ഡലം വിട്ടിറങ്ങി വർഷങ്ങൾക്കിപ്പുറവും തന്നോട് പക വീട്ടുകയാണെന്നും സത്യഭാമ ആരോപിക്കുന്നു. താൻ ആരെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തൽക്കാലം തനിക്ക് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എന്നാൽ തീർച്ചയായാലും കുറച്ചു സമയത്തിനകം വെളിപ്പെടുത്തുമെന്നും തന്റെ ഫേസ്ബുക് വഴി പങ്കുവെച്ച വിഡിയോയിൽ സത്യഭാമ പറയുന്നുണ്ട്.
വീഡിയോ കാണാം…
https://www.facebook.com/share/v/1Be4GzxFEU








