Spread the love
പൊലീസ് സ്റ്റേഷനും തകർത്തു; 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ; കത്തി വിഴിഞ്ഞം

വിഴിഞ്ഞത്ത് സമരക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വൈകിട്ട് 7.30 മുതൽ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം സമരക്കാർ ഏറ്റെടുത്തിരുന്നു. സ്റ്റേഷന് ഉള്ളിൽ നിന്നും പൊലീസുകാരെ പുറത്തിറങ്ങാൻ പോലും സമരക്കാർ അനുവദിച്ചില്ല. കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്.

സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നുംവിട്ടയക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്റ്റേഷനുമുന്നിൽ സമരക്കാർ തടിച്ചുകൂടി. നിരവധിപ്പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചു.

Leave a Reply